ഹിലറി ക്ലിന്‍റണെതിരെ എഫ്.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതോടെ അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായി. അഭിപ്രായസര്‍വെകളില്‍ വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്ന ഹിലറിക്ക് ഇ മെയില്‍വിവാദം വലിയ ക്ഷീണമായി. എഫ്.ബി.ഐ നീക്കത്തിനെതിരെ കടുത്ത വിമര്‍ശനവുമായി ഹിലറി രംഗത്തെത്തി. ഇതോടെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഫലപ്രവചനം തന്നെ അസാധ്യമാവുകയാണ്.
ആത്മവിശ്വാസത്തോടെ മുന്നേറിയിരുന്ന ഹിലറി ക്യാംപിന് അപ്രതീക്ഷിത തിരിച്ചടിയായി എഫ്ബിഐ തീരുമാനം. സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ ഹിലറി ക്ലിന്‍റണ്‍ സ്വകാര്യം ഇ മെയില്‍ സര്‍വര്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. ഇതില്‍ ഹിലറിക്ക് ജാഗ്രതക്കുറവുണ്ടെയന്നു മാത്രമായിരുന്നു എഫ്ബിഐ ജൂലൈയില്‍ കേസ് അവസാനിച്ചപ്പോള്‍ കണ്ടെത്തിയത്. എന്തുകൊണ്ടാണ് അവസാനിപ്പിച്ചകേസ് വീണ്ടും അന്വേഷിക്കുന്നതെന്ന് എഫ്ബിഐ വ്യക്തമാക്കണമെന്ന് ഹിലറി ആവശ്യപ്പെടു.
"It is pretty strange, it's pretty strange to put something like that out with such little information right before an election. In fact, in fact, it's not just strange, it's unprecedented and it is deeply troubling we've called on director Comey to explain everything right away, put it all out on the table," Clinton said.
എഫ്.ബി.ഐ നടപടി കീഴ്്വഴക്കമില്ലാത്തതും അസ്വസ്ഥതയുളവാക്കുന്നതുമാണെന്ന് ഹിലറി പറഞ്ഞു. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് എല്ലാവസ്തുതകളും പുറത്തുവിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അതേസമയം അന്വേഷണത്തിന്റെ വിവരങ്ങള്‍ എഫ്.ബി.ഐ മേധാവി ജയിസ് കോമി അമേരിക്കന്‍ കോണ്‍ഗ്രസിനെ അറിയിച്ചു. എഫ്.ബി.ഐ നടപടിയില്‍ അസാധാരമായി ഒന്നുമില്ലെന്ന് എഫ്.ബി.ഐ പറയുന്നു. ഇ.മെയില്‍ വിവാദം മുന്‍നിര്‍ത്തി ഹിലറിക്കെതിരെ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് ശക്തമായ നീക്കം നടത്തുകയാണ്. അനധികൃത ഇ മെയില്‍ ഉപയോഗിിച്ച ഹിലറിയുടെ നടപടിയെ വാട്ടര്‍ ഗേറ്റ് അഴിമതിയോടാണ് ട്രംപ് ഉപമിച്ചത്. അഭിപ്രായസര്‍വേകളില്‍ ഹിലറി ലീഡ് നിലനിര്‍ത്തുമ്പോഴും ട്രംപിന് പിന്തുണ ഏറുന്നതായാണ് സൂചന.