അമേരിക്കയുടെ നാല്‍പത്തിയഞ്ചാമത് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്തു എല്ലാ വെല്ലുവിളികളേയും പ്രതിസന്ധികളേയും അജീവിക്കുമെന്നും ശക്തമായ അമേരിക്ക കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷം ട്രംപ് പറഞ്ഞു. ക്യാപോറ്റോള്‍ ഹില്ലില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങിന് പതിനായിരങ്ങളാണ് സാക്ഷ്യം വഹിച്ചത്.
ജോര്‍ജ് വാഷിങ്ടണില്‍ തുടങ്ങിയ അമേരിക്കുടെ ഭരണചക്രം ഇനി ശതകോടീശ്വരന്‍ ഡോണള്‍ഡ്.ജെ.ട്രംപ് തിരിക്കും. പെന്‍സല്‍ വാനിയയിലെ ക്യാപിറ്റോള്‍ ഹില്ലിലേക്ക് ലോകം ചുരുങ്ങിയ സമയം. 147 വര്‍ഷം മുന്‍പ് എബ്രഹാം ലിങ്കണ്‍ ഉപയോഗിച്ച ബൈബിളും ഒപ്പം കുടുംബ ബൈബിളും തൊട്ട് ട്രംപ് പ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞ വാക്യം ചൊല്ലിക്കൊടുത്തത് യു.എസ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്സ്. അധികാരമേറ്റ അമേരിക്കയുടെ കമാന്‍ഡന്‍ ഇന്‍ ചീഫിന് സൈന്യത്തിന്റെ സല്യൂട്ട്.
ശക്തമായ അമേരിക്ക കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ക്യാപിറ്റോള്‍ ഹില്ലില്‍ ആവേശം വിതച്ച പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി ട്രംപ് പറഞ്ഞു. അതിനായി എല്ലാ വെല്ലുവിളികളേയും അതിജീവിക്കും. ഒറ്റക്കെട്ടായി നില്‍ക്കുന്ന അമേരിക്കയെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കെല്ലെന്നും കൂട്ടിചേര്‍ത്ത ട്രംപ് ജനങ്ങള്‍ത്ത് ഗുണകരമായ നയങ്ങളായിരിക്കും തന്റേതെന്നും പ്രഖ്യാപിച്ചു.
ൈവറ്റ് ഹൗസിന് സമീപമുള്ള സെന്റ് ജോണ്‍സ് എപ്പിസ്കോപ്പല്‍ പള്ളിയില്‍ നടന്ന് പ്രാര്‍ഥനകളോടെയാരുന്നു ട്രംപിന്റെ ദിനം ആരംഭിച്ചത്. തുടര്‍ന്ന് പ്രഭാതഭക്ഷണത്തിനുശേഷം, സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബരാക് ഒബാമ, ഭാര്യ മിഷേല്‍ എന്നിവര്‍ക്കൊപ്പമാണ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും പെന്‍സില്‍ വാനിയ അവന്യൂവിലേക്ക് പുറപ്പെട്ടത്. സഗീത പരിപാടികളോടെയായിരുന്നു സത്യപ്രതിജ്ഞ ചടങ്ങിന്റെ തുടക്കം.
ട്രംപിനൊപ്പം വൈസ് പ്രസിഡന്റ് മൈക് പെന്‍സും പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.ചരിത്രത്തിലെ നിര്‍ണായകവും ആശങ്കാജനകവുമായി അധികാരകൈമാറ്റം എന്നാണ് ലോകം ട്രംപിന്റെ സ്ഥാനാരോഹണത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.