ഇന്ത്യ, യുഎസ്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഭീഷണിയായ ഡിഎഫ്–19 മധ്യദൂര ബലിസ്റ്റിക് മിസൈലുകൾ പ്രദർശിപ്പിച്ച് ശക്തി കാട്ടി ചൈനീസ് റോക്കറ്റ് ഫോഴ്സിന്റെ സൈനിക അഭ്യാസം. 1000 കിലോമീറ്ററിലധികം പ്രഹരശേഷിയുള്ളതാണ് ചൈനയുടെ ഈ ഏറ്റവും പുതിയ ബാലിസ്റ്റിക് മിസൈൽ.
സാധരണ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) അവരുടെ ആയുധങ്ങളെക്കുറിച്ചുള്ള കാര്യങ്ങൾ അതീവ രഹസ്യമായാണ് സൂക്ഷിക്കാറ്. എന്നാൽ, അടുത്തിടെ നടന്ന സൈനിക അഭ്യാസത്തിന്റെ വിഡിയോ പിഎൽഎ പുറത്തുവിടുകയായിരുന്നു. മിസൈലുകൾ കൈകാര്യം ചെയ്യുന്നതിന് ചൈനയ്ക്കുള്ള പ്രത്യേക വിഭാഗമാണ് റോക്കറ്റ് ഫോഴ്സ്. ലോഞ്ച് വാഹനങ്ങളിലുള്ള നിരവധി ബാലിസ്റ്റിക് മിസൈലുകളാണ് വിഡിയോയിൽ ഉള്ളത്.
രണ്ടുതരത്തിലുള്ള ഡിഎഫ്–16 മിസൈലുകൾ ആണ് സൈനിക അഭ്യാസത്തിൽ ഉണ്ടായിരുന്നത്. ഇത് മൂന്നാം തവണയാണ് ഡിഎഫ്–16 ന്റെ ദൃശ്യങ്ങൾ ചൈന പുറത്തുവിടുന്നത്. 2015ലാണ് മിസൈൽ നിർമിച്ചത്. ജൂലൈയിൽ ഒരു ടെലിവിഷൻ പരിപാടിയിൽ സെൻട്രൽ മിലിറ്ററി കമ്മിഷൻ വൈസ് ചെയർമാൻ ഡിഎഫ്–16 ന്റെ ദക്ഷിണ കമാൻഡന്റ് സന്ദർശിക്കുന്ന വിഡിയോ പുറത്തു വന്നിരുന്നു.
ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റായി അധികാരത്തിൽ വന്നതിനു പിന്നാലെയാണ് ചൈന തങ്ങളുടെ ശക്തി പ്രകടനങ്ങൾ കാണിക്കുന്നതെന്നും ശ്രദ്ധേയമാണ്.