അമേരിക്കന്‍ തൊഴില്‍വീസയായ എച്ച് വണ്‍ ബിയ്ക്കുള്ള അപേക്ഷകൾ ഫാസ്റ്റ്ട്രാക്ക് രീതിയിൽ പരിഗണിക്കുന്നതിന് താൽക്കാലിക വിലക്ക്. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നയത്തിന്റെ ഭാഗമായ നടപടി ഇന്ത്യന്‍ ഐടി മേഖലക്ക് തിരിച്ചടിയായി. അതേസമയം, അമേരിക്കന്‍ പൗരന്‍മാര്‍ക്ക് അനുദിച്ചിരുന്ന സൗജന്യവീസയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന പ്രമേയം യൂറോപ്യന്‍ പാര്‍ലമെന്‍റ് പാസാക്കി.
ഏപ്രിൽ മൂന്നുമുതൽ ആറുമാസത്തേക്കാണ് എച്ച് വണ്‍ ബി വീസ അപേക്ഷകള്‍ ഫാസ്റ്റ് ട്രാക്കില്‍ പരിഗണിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്..ഇക്കാലയളവിൽ വീസയ്ക്കായുള്ള ഫോറം നൽകാനുമാകില്ല. വീസ നടപടി ക്രമങ്ങളിലെ പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇതെന്ന് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസ് പറയുന്നു. ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാവുന്നതാണ് ഈ നീക്കം. ഒരുമാസത്തിലധികമെടുക്കുന്ന നടപടിക്രമങ്ങൾ 15 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ സാധിക്കുന്നതാണ് പ്രീമിയം പ്രോസസിങ്. എച്ച് വണ്‍ ബീ വീസയുടെ 70 ശതമാനം ഉപഭോക്താക്കള്‍ ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ഐടി കമ്പനികളെ രാജ്യാന്തരബ്രാന്‍ഡാക്കിയതില്‍ ഈ താല്‍ക്കാലിക തൊഴില്‍ വീസക്ക് മുഖ്യപങ്കുണ്ട്്.
എച്ച് വണ്‍ ബീക്ക് നിയന്ത്രണമേര്‍പ്പെടുത്താനുള്ള നീക്കത്തില്‍ ഇന്ത്യ കഴിഞ്ഞദിവസം അമേരിക്കന്‍ സര്‍ക്കാരിനെ ആശങ്ക അറിയിച്ചിരുന്നു. അമേരിക്കക്കാരുടെ തൊഴിലവസരങ്ങള്‍ നഷ്ടമാവുന്നു എന്നാണ് എച്ച്വണ്‍ ബിവിരുദ്ധരുടെ പക്ഷം. അതേസമയം ട്രംപിന്‍റെ 'അമേരിക്ക ആദ്യം "നയത്തെ നേരിടാന്‍ യൂറോപ്പ് തയാറെടുക്കുന്നുവെന്ന സൂചന നല്‍കി അമേരിക്കന്‍ പൗരന്‍മാര്‍ക്ക് യൂറോപ്പിലേക്കുള്ള സൗജന്യവീസക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്ന പ്രമേയം യൂറോപ്യന്‍ പാര്‍ലമെന്‍റഉം പാസാക്കി. അഞ്ച് അംഗരാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് അമേരിക്ക ഫ്രീ വീസ നിഷേധിച്ച പശ്ചാത്തലത്തിലാണ് യൂറോപ്പ് തിരിച്ചടിച്ചത്.