കഴിഞ്ഞ വര്‍ഷം ജര്‍മ്മനിയില്‍ അഭയാര്‍ത്ഥികള്‍ക്കെതിരെ ഒരോ ദിവസവും ശരാശരിനടന്നത് പത്ത് അതിക്രമങ്ങള്‍. ജര്‍മന്‍ ആഭ്യന്തരമന്ത്രാലയമാണ് ഞെട്ടിപ്പിക്കുന്ന ഈ കണക്ക് പുറത്തുവിട്ടത്. ആഭ്യന്തര കാലപങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് പേരാണ് ജര്‍മനിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ അഭയം തേടിയെത്തിയത്. അതിക്രമങ്ങളില്‍ 560 പേര്‍ക്കാണ് പരുക്കേറ്റത്.
ആഞ്ജല മെര്‍ക്കലിന്‍റെ അഭയാര്‍ത്ഥികളോടുള്ള തുറന്ന വാതില്‍ നയമാണ് ഇറാഖ്, സിറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരെ ആകര്‍ഷിച്ചത്.ജര്‍മനിയില്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് ഇത് ഇടയാക്കുകയും ചെയ്തു.
അഭയാര്‍ത്ഥി നയത്തില്‍ പിന്നീട് കാതലായ മാറ്റം വരുത്തിയെങ്കിലും ഒഴുക്കു തുടര്‍ന്നിരുന്നു. രാജ്യത്ത് ഇവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്തു. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം 3533 അതിക്രമങ്ങളാണ് കഴിഞ്ഞ വര്‍ഷം നടന്നത്. താമസ സ്ഥലത്തായിരുന്നു ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നേരിട്ടത്. 560 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ 43 കുട്ടികളും ഉള്‍പ്പെടും. 2016 ല്‍ രണ്ട് ലക്ഷത്തി എണ്‍പതിനായിരം പേരാണ് ജര്‍മനിയില്‍ അഭയം തേടിയെത്തിയത്. 2015 ല്‍ എട്ടുലക്ഷമായിരുന്നു. തുര്‍ക്കിയുമായുള്ള ഉടമ്പടിയാണ് നയം മാറ്റവുമാണ് ഒഴുക്ക് കുറക്കാന്‍ ഇടയാക്കിയത്. സെപ്റ്റംബറില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ അഭയാര്‍ത്ഥികളോടുള്ള നിലപാടുകള്‍ കൂടുതല്‍ കര്‍ക്കശപ്പെടുത്തുനാണ് സാധ്യത