സ്റ്റീഫന്‍ ഹോക്കിങ് വർഷങ്ങൾക്കു മുൻപേ മരിച്ചു; ഇപ്പോഴുള്ളത് അപരനോ?

stephen-hawking
SHARE

പ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്സിന്റെ ജീവിതവുമായി ബന്ധപ്പെട്ട് പുതിയ വിവാദം. സ്റ്റീഫന്‍ ഹോക്കിങ് ദശാബ്ദങ്ങള്‍ക്ക് മുൻപെ മരിച്ചതായി അവകാശപ്പെട്ട് ഒരു കൂട്ടം സൈദ്ധാന്തികർ രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് ഹോക്കിങിന്റെ എഴുപത്തിയാറാം പിറന്നാൾ ആഘോഷിച്ചത്. ഇതിനു പിന്നാലെയാണ് പുതിയ വിവാദം ഉയർന്നുവന്നത്. 

ദശാബ്ദങ്ങള്‍ക്കു മുമ്പ് യഥാര്‍ഥ ഹോക്കിങ് മരിച്ചെന്നും ഇപ്പോള്‍ ഉള്ളത് സ്റ്റീഫന്‍ ഹോക്കിങിന്റെ അപരനാണെന്നുമാണ് ഒരുകൂട്ടം സൈദ്ധാന്തികരുടെ വാദം. നിലവിലുള്ള അപരന്‍ രാഷ്ട്രീയക്കാരുടെയും ചില ശാസ്ത്രജ്ഞരുടെയും കളിപ്പാവയാണെന്നും ഇക്കൂട്ടര്‍ ചേര്‍ന്ന് നാടകം കളിക്കുകയാണെന്നുമാണ് ഇവർ വാദിക്കുന്നത്. ഹോക്കിങിന്റെ രൂപത്തിനു കാര്യമായി മാറ്റമില്ലെന്ന എന്നതാണ് ഇവര്‍ തങ്ങളുടെ വാദം ശരിയെന്ന് തെളിയിക്കാനായി പറയുന്നത്. 

ഹോക്കിങ് അദ്ദേഹത്തിന്റെ പ്രശസ്ത പുസ്തകമായ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം' പ്രസിദ്ധീകരിക്കുന്നതിനു മൂന്നുവര്‍ഷം മുൻപേ 1985ൽ മരിച്ചെന്നാണ് ഇവരുടെ വാദം. ഹോക്കിങിന് എഎല്‍എസ് രോഗമുണ്ട്. എന്നിട്ടും 1982 ലെ ചെറുപ്പം അദ്ദേഹം 2017 ലും നിലനിര്‍ത്തുന്നു. ഇതു കൂടാതെ മനുഷ്യന്‍ വളര്‍ന്നാലും ചെവി വളരുകയില്ല. പക്ഷേ ഹോക്കിങിന്റെ രൂപത്തില്‍ ചെവിക്ക് മാറ്റമുണ്ട്. പല്ലിന്റെ ഘടനയിലും കാര്യമായ വ്യത്യാസം പ്രകടമാണ്.

ഹോക്കിങ് സംസാരിക്കുന്നത് കംപ്യൂട്ടറിന്റെ സഹായത്തോടെയാണ്. കവിളിലെ മസിലുകള്‍ വിറയ്ക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് യന്ത്രസഹായത്തോടെ ഹോക്കിങ് സംസാരിക്കുന്നത്. ഇക്കാര്യത്തിലും ഇവര്‍ സംശയം പ്രകടിപ്പിക്കുന്നു. നൂറു വര്‍ഷം കൊണ്ട് മാനവരാശി ഇല്ലതാകുമെന്ന് പ്രചരിപ്പിക്കാനും അന്യഗ്രഹജീവികള്‍ ഉണ്ടെന്നു അവകാശപ്പെട്ട് സാധാരണക്കാരെ ഭയപ്പെടുത്തുന്നതിനു വേണ്ടിയാണെന്നും ഇവര്‍ ആരോപിക്കുന്നു.

നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്ക്ലീറോസിസ് (മോട്ടോർ ന്യൂറോൺ ഡിസീസ്)  എന്ന മാരക  രോഗം ബാധിച്ച വ്യക്തിയുടെ ജീവിതദൈര്‍ഘ്യം നാലു വര്‍ഷമാണെന്നും എന്നാല്‍ 1963-ല്‍ രോഗം കണ്ടെത്തിയിട്ടും ഹോക്കിങ് 55 വര്‍ഷത്തിനുശേഷം ഇപ്പോഴും ജീവിച്ചിരിക്കുന്നെന്നും ഇവര്‍ ചോദിക്കുന്നു.

സ്റ്റീഫന്‍ ഹോക്കിങിന്റെ ആദ്യ വിവാഹം ജെയിന്‍ വൈല്‍ഡുമായി ആയിരുന്നു. അന്നു സാധാരണ വസ്ത്രങ്ങള്‍ ധരിച്ച ഹോക്കിങ് എലെയ്ൻ മേസൺ എന്ന നഴ്സുമായുള്ള രണ്ടാം വിവാഹത്തിനു പ്രത്യേകമായ വിധം വസ്ത്രധാരണം നടത്തിയെന്നും ഹോക്കിങ് മരിച്ചെന്ന് പറയുന്നവുടെ ആരോപണം.  ഡെയ്ലിമെയില്‍ ഓണ്‍ലൈനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

MORE IN WORLD
SHOW MORE