E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in World

ദക്ഷിണ കൊറിയൻ യുദ്ധതന്ത്രങ്ങൾ ചോർന്നു; കിമ്മിനെ വധിക്കാനുള്ള പദ്ധതിയും ചോർത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kim-jong-un
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സോൾ∙ ദക്ഷിണ കൊറിയയുടെ യുദ്ധതന്ത്രങ്ങൾ ഉൾപ്പെടുന്ന സൈനിക രേഖകളും ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉന്നിനെ വധിക്കാനുള്ള പദ്ധതിയും ചോർത്തിയതായി റിപ്പോർട്ട്. ഉത്തര കൊറിയയുടെ ഹാക്കർമാരാണ് ഇവ ചോർത്തിയതെന്ന് ആരോപിച്ച് ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗം റീ ഛിയാൾ–ഹീ രംഗത്തെത്തി. പ്രതിരോധ മന്ത്രാലയത്തിൽനിന്നാണ് ഈ വിവരം ലഭിച്ചതെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ ആരോപണത്തോടു പ്രതികരിക്കാൻ പ്രതിരോധ മന്ത്രാലയം വിസമ്മതിച്ചു. ദക്ഷിണ കൊറിയ ഭരിക്കുന്ന പാർട്ടിയുടെ എംപിയും പാർലമെന്റിന്റെ പ്രതിരോധ കമ്മിറ്റിയംഗവും കൂടിയാണ് റീ.

കിമ്മിനെ വധിക്കാനുള്ള പദ്ധതിയും ചോർന്നു!

സ്പാർട്ടൻ 300 എന്നാണ് കിം ജോങ് ഉൻ ഉൾപ്പെടെയുള്ള ഉത്തര കൊറിയൻ നേതാക്കളെ വധിക്കാനുള്ള ദക്ഷിണ കൊറിയൻ പദ്ധതിയുടെ പേര്. ഉത്തരവിട്ടാൽ 24 മണിക്കൂറിനുള്ളിൽ നേതാക്കളെ വധിച്ചു തിരിച്ചെത്തുന്ന പ്രത്യേക സേനാ വിഭാഗത്തിന്റെ പദ്ധതിയും ചോർന്ന രേഖകളിൽപ്പെടുന്നു. ഈ രേഖകൾ കൈവശം വന്നതിനെത്തുടർന്നാണ് അടിയന്തരമായി കിം അണ്വായുധ വികസനവും ഹൈഡ്രജൻ ബോംബ് പരീക്ഷണങ്ങളും നടത്തിയതെന്നാണ് അനുമാനിക്കപ്പെടുന്നത്. 

മാത്രമല്ല, പ്രിയപ്പെട്ട കാറുകളിലുള്ള സഞ്ചാരവും കിമ്മിനു അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോൾ നിരവധി കാറുകളിൽ മാറിമാറിയാണ് കിം യാത്ര ചെയ്യുന്നത്. അവധിക്കാലം ചെലവിടാനുള്ള കിമ്മിന്റെ യാത്രകൾക്കും നിയന്ത്രണം വന്നു. അടുത്തകാലത്തായി കിമ്മിന്റെ പെരുമാറ്റത്തിലും സ്വഭാവരീതിയിലും മാറ്റങ്ങൾ വന്നതിനു പിന്നിൽ തന്നെ വധിക്കാനുള്ള ദക്ഷിണ കൊറിയൻ പദ്ധതിയെക്കുറിച്ചുള്ള അറിവ് ലഭിച്ചതാണെന്നാണു വിലയിരുത്തൽ.

ഉത്തര കൊറിയയുമായി യുദ്ധമുണ്ടായാൽ ദക്ഷിണ കൊറിയ സ്വീകരിക്കേണ്ട തന്ത്രങ്ങളും ഹാക്കർമാർ ചോർത്തിയിട്ടുണ്ട്. യുഎസും ദക്ഷിണ കൊറിയയും സംയുക്തമായാണു പല തന്ത്രങ്ങളും മെനഞ്ഞിരിക്കുന്നത്. ഓപറേഷനൽ പ്ലാൻ 5015 എന്നു പേരിട്ടിരിക്കുന്ന രേഖയിൽ ഏറ്റവും പുതിയ തന്ത്രങ്ങൾവരെ ഉൾപ്പെട്ടിട്ടുണ്ട്.

കിമ്മിനെ വധിക്കാനുള്ള പദ്ധതി ചോർന്നതാണ് ഉത്തര കൊറിയയ്ക്ക് ഏറെ നേട്ടമായതെന്നാണു വിലയിരുത്തൽ. ദക്ഷിണ കൊറിയയുടെ പ്രത്യേക സേനാ വിഭാഗത്തെക്കുറിച്ചുള്ള രേഖകള്‍, പവർ പ്ലാന്റുകളും സൈനിക കേന്ദ്രങ്ങളും എവിടെയൊക്കെ എന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ, സഖ്യകക്ഷികളുടെ കമാൻഡർമാർക്കു നൽകിയ റിപ്പോർട്ടുകള്‍ തുടങ്ങിയവയും ഇവയിൽ ഉൾപ്പെടുന്നു.

ചോർത്തിയത് 235 ജിബി രേഖകൾ

രാജ്യത്തിന്റെ ഡിഫൻസ് ഇന്റഗ്രേറ്റഡ് ഡേറ്റാ സെന്ററിൽനിന്നാണ് 235 ജിബി സൈനിക രേഖകൾ ചോർന്നത്. ഇതിൽ 80 ശതമാനത്തോളം രേഖകളും ഏതൊക്കെയാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഹാക്കർമാർ ഇതു ചോർത്തിയത്. മേയിൽ ഉത്തര കൊറിയൻ ഹാക്കർമാർ വലിയതോതിൽ രേഖകൾ ചോർത്തിയതായി ദക്ഷിണ കൊറിയ വെളിപ്പെടുത്തിയെങ്കിലും ഏതൊക്കെയെന്നു പുറത്തുവിട്ടിരുന്നില്ല. എന്നാൽ ഈ ആരോപണം ഉത്തര കൊറിയ നിഷേധിച്ചിരുന്നു.

ബ്യൂറോ 121 അഥവാ ഉത്തര കൊറിയൻ ഹാക്കർമാർ

ബ്യൂറോ 121 അഥവാ ലാസറസ് ഗ്രൂപ്പ് എന്നാണ് ഉത്തര കൊറിയയുടെ ഹാക്കർമാർ അറിയപ്പെടുന്നത്. പ്യോങ്യാങ്ങിന്റെ ചാരസംഘടനയായ ജനറൽ ബ്യൂറോ ഓഫ് റെകൊണെയ്സ്സൻസ് സ്പൈ ഏജൻസിയുടെ ഭാഗമായാണ് ഇവർ പ്രവർത്തിക്കുന്നത്. ഉത്തര കൊറിയയിലും ചൈനയിലും മറ്റു വിദേശ രാജ്യങ്ങളിലുമായാണ് ഇവരുടെ പ്രവർത്തനമെന്നാണ് റിപ്പോർട്ട്. 1998ൽ സ്ഥാപിതമായ സൈബർ യൂണിറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ ദക്ഷിണ കൊറിയയും ജപ്പാനും യുഎസുമാണ്. ആറായിരത്തിൽ അധികം ഉത്തര കൊറിയൻ കംപ്യൂട്ടർ വിദഗ്ധരാണ് സൈബർ യൂണിറ്റിന്റെ ഭാഗമായുള്ളത്.

യുദ്ധതന്ത്രങ്ങൾ ഉൾപ്പെടെ ചോർത്താനായത് ഉത്തര കൊറിയൻ ഹാക്കർമാർക്ക് വൻ ആത്മവിശ്വാസമാണ് നേടിക്കൊടുത്തിരിക്കുന്നത്. ഭൂരിഭാഗം ജനങ്ങൾക്കും ഇന്റർനെറ്റ് സേവനം അനുവദനീയമല്ലാത്ത രാജ്യത്താണ് ഇത്രയും വലിയ സൈബർ സൈന്യത്തെ ഉത്തര കൊറിയ ഉണ്ടാക്കിയെടുത്തിരിക്കുന്നത്. സൈബർ പോരാളികളെ വളർത്തിയെടുക്കാൻ 2003ൽ ഹാംഹങ്ങിൽ പ്രത്യേക സർവകലാശാല സ്ഥാപിച്ചിട്ടുണ്ടെന്ന് ഉത്തര കൊറിയയിൽനിന്നു കൂറുമാറിയെത്തിയയാൾ വെളിപ്പെടുത്തിയിരുന്നു.