E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in World

ഇഞ്ചിയോണും ഒസാനും കുരുതിക്കളമായി: ഉത്തരകൊറിയയെ തകർത്തത് അമേരിക്കൻ സേന!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

osan-war
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുഎന്‍ ഇടപെടല്‍

1950 ജൂണ്‍ 25-ന് യുഎന്‍ രക്ഷാസമിതി ഉത്തരകൊറിയന്‍ അധിനിവേശത്തെ അപലപിച്ചു പ്രമേയം പാസാക്കുകയും ദക്ഷണികൊറിയയെ സഹായിക്കാന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. വീറ്റോ അധികാരമുള്ള സോവിയറ്റ് യൂണിയന്‍ കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചിരുന്നു. അവസരം മുതലെടുത്ത് അമേരിക്കന്‍ പ്രസിഡന്റ് ട്രൂമാന്‍ ജൂണ്‍ 27-ന് യുഎസ് നാവിക, വ്യോമ സേനകള്‍ക്ക് ദക്ഷിണകൊറിയയെ സഹായിക്കാന്‍ ഉത്തരവു നല്‍കി. കടുത്ത പ്രതിഷേധവുമായി സോവിയറ്റ് യൂണിയന്‍ രംഗത്തെത്തി. അമേരിക്കന്‍ ഇടപെടല്‍ രാജ്യാന്തര ചട്ടങ്ങള്‍ ലംഘിച്ചാണെന്ന് അവര്‍ ആരോപിച്ചു. ഓഗസ്റ്റിലാണ് കൊറിയന്‍ സൈനികനീക്കത്തിന് യുഎസ് കോണ്‍ഗ്രസ് പ്രസിഡന്റിന് അനുമതി നല്‍കിയത്. കൊറിയന്‍ സൈനികനീക്കത്തിന്റെ ചുമതല പ്രസിഡന്റ് ട്രൂമാന്‍ ജനറല്‍ ഡഗ്ലസ് മക് ആര്‍തറിനെ ഏല്‍പ്പിച്ചു. 

ഒസാന്‍ യുദ്ധം 

കൊറിയന്‍ യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യം ആദ്യമായി ഇടപെടുന്നത് ഒസാനില്‍ നടന്ന യുദ്ധത്തിലാണ്. 540 യുഎസ് സൈനികര്‍ അടങ്ങുന്ന ടാസ്‌ക് ഫോഴ്‌സ് മിത്ത്. ജപ്പാനില്‍നിന്നു പറന്നിറങ്ങുകയായിരുന്നു. ജൂലൈ അഞ്ചിന് ഒസാനില്‍ വച്ച് ടാസ്‌ക് ഫോഴ്‌സ് മിത്ത് ഉത്തരകൊറിയന്‍ സൈന്യത്തെ ആക്രമിച്ചു. എന്നാല്‍ ടാങ്ക് വേധ സംവിധാനങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ നീക്കം പരാജയപ്പെട്ടു. 180 സൈനികര്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ തടവുകാരാവുകയോ ചെയ്തു. തുടര്‍ന്ന് അവര്‍ക്ക് താജിയോണിലേക്കു പിന്മാറേണ്ടിവന്നു. തുടര്‍ന്നുണ്ടായ പോരാട്ടത്തില്‍ അമേരിക്കയുടെ 24-ാം ഇന്‍ഫന്ററി വിഭാഗത്തിന് കടുത്ത ആള്‍നാശമുണ്ടായി. 3602 സൈനികര്‍ കൊല്ലപ്പെട്ടു. മേജര്‍ ജനറല്‍ വില്യം എഫ് ഡീന്‍ ഉള്‍പ്പെടെ 2962 പേര്‍ പിടിയിലായി.  

പൂർണരൂപം വായിക്കാം