സ്പെയിനിന്റെ എതിര്‍പ്പ് അവഗണിച്ച് സ്വതന്ത്രരാഷ്ര്ട പ്രഖ്യാപന നടപടികളുമായി കാറ്റലോണിയ പ്രാദേശിക സര്‍ക്കാര്‍ മുന്നോട്ട്. ഇന്നലെ നടന്ന ഹിതപരിശോധനയിലൂടെ കാറ്റലോണിയക്കാർ സ്വതന്ത്ര രാഷ്ട്രപദവിക്കുള്ള അവകാശം നേടിയതായി പ്രാദേശിക സര്‍ക്കാര്‍ അവകാശപ്പെട്ടു. ഹിതപരിശോധനാ ഫലം അടുത്ത ദിവസം ചേരുന്ന കറ്റാലന്‍ പാര്‍ലമെന്‍റ് പരിഗണിക്കും. നീക്കത്തെ ശക്തമായി എതിര്‍ക്കുമെന്ന നിലപാടിലാണ് സ്പെയിന്‍.
സ്പെയിനിലെ പരമോന്നത കോടതിയുടെയും സര്‍ക്കാരിന്‍റെയും വിലക്ക് മറികടന്ന് കാറ്റലോണിയയിലെ 42 ശതമാനം ജനങ്ങള്‍ ഹിതപരിശോധനയില്‍ പങ്കെടുത്തു. ഇതില്‍ 90 ശതമാനംപേര്‍ സ്വാതന്ത്രത്തെ അനുകൂലിച്ചെന്നാണ് പ്രാദേശിക സര്‍ക്കാരിന്‍റെ അവകാശവാദം ഈ പ്രഖ്യാപനത്തിനു പിന്നാലെ ബാർസിലോന നഗരത്തിൽ കാറ്റലോണിയക്കാർ കൂറ്റന്‍ വിജയറാലിയും നടത്തി എന്നാല്‍ കാറ്റലോണിയക്കാരുടെ ആവശ്യം സ്പെയിന്‍ തള്ളി. ഇതുവരെ നടന്ന സംഘര്‍ഷങ്ങളില്‍ 761പേര്‍ക്ക് പരുക്കേറ്റു. സ്പെയിനിന്റെ പ്രധാന സാമ്പത്തിക ശക്തികേന്ദ്രങ്ങളിലൊന്നാണ് കാറ്റലോണിയ. സ്പെയിനിലേക്കുള്ള വിദേശ സാമ്പത്തിക നിക്ഷേപത്തിന്റെ നല്ലൊരു ഭാഗവും കാറ്റലോണിയയിലാണ്. ഈ സാഹചര്യത്തിൽ കാറ്റലോണിയ വിട്ടുപോകുന്നത് സ്പെയിന്റെ സാമ്പത്തിക അടിത്തറയിളക്കും.