E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

More in World

അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കു നേരെ സോണിക് ആക്രമണം, രക്തം വന്നു, എല്ലാം ദുരൂഹം!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

sonic-attack
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കന്‍ നയതന്ത്രജ്ഞര്‍ക്കു നേരെ ക്യൂബയില്‍ വെച്ച് സോണിക് ആക്രമണം. എല്ലാം നടന്നത് രാത്രിയാണെന്നാണ് ഇരകള്‍ പറയുന്നത്. പലരും വിചിത്രമായ ശബ്ദങ്ങളോ വിറയലുകളോ അനുഭവിച്ചു. വലിയ മുഴക്കങ്ങളോ ചീവീടുകളുടേത് പോലുള്ള അസഹ്യമായ ശബ്ദങ്ങളോ ആണ് ഇവര്‍ കേട്ടത്. ഒരു മിനിറ്റോളം ഇത് നീണ്ടു നിന്നെന്നും ഇതിന് ശേഷം കേള്‍വിക്കുറവും ഓര്‍മക്കുറവും സംഭവിച്ചെന്നും ഇരകള്‍ പറയുന്നു. 

ഹവാനയിലെ ഒരു ഹോട്ടല്‍ മുറിയില്‍ തങ്ങുന്നതിനിടെയാണ് ഒരു നയതന്ത്ര ഉദ്യോഗസ്ഥന് എന്തോ വിചിത്ര ശബ്ദം അനുഭവപ്പെട്ടത്. അസ്വസ്ഥതയോടെ മുറിവിട്ട് പുറത്തെത്തിയപ്പോള്‍ ആ ശബ്ദം നിലച്ചു. മുറിയിലേക്ക് വീണ്ടും വന്നപ്പോള്‍ ശബ്ദം കേള്‍ക്കുകയും ചെയ്തു. 

വിചിത്ര ശബ്ദങ്ങള്‍ കേട്ടവരും അല്ലാത്തവരും അനുഭവിച്ച പരിണിത ഫലങ്ങള്‍ ഏകദേശം തുല്യമായിരുന്നുവെന്നതും നടന്നത് സോണാര്‍ ആയുധങ്ങള്‍ കൊണ്ടുള്ള ആക്രമണമാണെന്ന സൂചന നല്‍കുന്നുണ്ട്. പലര്‍ക്കും മൂക്കില്‍ നിന്നും രക്തം വന്നു, ഛര്‍ദ്ദിയും തലവേദനയുമുണ്ടായി, തല കറങ്ങുന്നതുപോലെയും തോന്നി ചിലര്‍ക്ക് ചെറിയ തോതില്‍ തലച്ചോറിന് ക്ഷതമേല്‍ക്കുകയും കേള്‍വി നഷ്ടമാവുകയും ഓര്‍മശക്തി നശിച്ചതായി അനുഭവപ്പെടുകയും ചെയ്തു. ക്യൂബയില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ഇവര്‍ക്ക് ഇത്തരം അനുഭവങ്ങള്‍ അവസാനിച്ചെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു.  

അമേരിക്കയില്‍ നിന്നുള്ള 21 നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കാനഡയില്‍ നിന്നുള്ള ചില ഉദ്യോഗസ്ഥര്‍ക്കുമാണ് വിചിത്രമായ അനുഭവമുണ്ടായത്. ഉപയോഗിച്ചത് ശബ്ദതരംഗങ്ങളെ ഉപയോഗിച്ചുള്ള സോണിക് ആയുധങ്ങളാണെന്ന് സൂചന നല്‍കുമ്പോഴും ആരാണ് ആക്രമണത്തിന് പിന്നിലെന്നത് സംബന്ധിച്ച് അമേരിക്കയ്ക്കും വ്യക്തമായ അറിവില്ല.  

ആര്‍ക്കും ജീവന്‍ നഷ്ടമായില്ലെങ്കിലും ഇവര്‍ക്ക് അനുഭവപ്പെടേണ്ടി വന്ന അവസ്ഥ ഭീതിജനകമാണ്

കൂടുതൽ വായിക്കാൻ