കലാപത്തില്‍നിന്ന് രക്ഷതേടി ബംഗ്ലാദേശിലേക്ക് കൂട്ടപ്പലായനം നടത്തിയ രോഹിന്‍ഗ്യകള്‍ മടങ്ങിവരണമെന്ന് മ്യാന്‍മാര്‍ സൈനിക തലവന്‍. കലാപമേഖലയിലേക്ക് കൂടുതല്‍ സൈന്യത്തെ വിന്യസിക്കാന്‍ തയാറാണെന്നും, അരക്ഷിതാവസ്ഥ മുതലെടുക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായും യംഗ് ലെയിങ് പറഞ്ഞു. ആദ്യമായാണ് രോഹിന്‍ഗ്യ വിഷയത്തില്‍ മ്യാന്‍മാര്‍ സൈന്യം പ്രതികരിക്കുന്നത്
വടക്കൻ റാഖൈനിലെ എല്ലാവിധ മനുഷ്യാവകാശ ലംഘനങ്ങളെയും നിയമവിരുദ്ധ പ്രവർത്തനങ്ങളെയും മ്യാൻമർ നേതാവ് ഓങ് സാൻ സൂ ചി അപലപിച്ചതിനു പിന്നാലെയാണ് സൈന്യവും നിലപാട്് വ്യക്തമാക്കുന്നത്. സൈന്യത്തിന്‍റെ പങ്കിനെക്കുറിച്ച് സു ചി പരാമര്‍ശിക്കാത്തത് വിവാദമായിരുന്നു. രാജ്യംവിട്ട രോഹിന്‍ഗ്യകള്‍ തിരിച്ചുവരണമെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ സുരക്ഷയൊരുക്കുക എളുപ്പമല്ലെന്നും കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ സൈന്യത്തെ ആവശ്യമെങ്കില്‍ അയയ്ക്കും. എന്നാല്‍ പ്രദേശിക പോരാളികളെ വിശ്വാസത്തിലെടുത്തു മാത്രമേ മുന്നോട്ടുപോകാനാകൂ..അതേസമയം സൈന്യം നടത്തുന്ന മനുഷ്യാവാകാശലംഘനങ്ങളെക്കുറിച്ച് മിണ്ടിയില്ല
രോഹിന്‍ഗ്യ അഭയാര്‍ഥി പ്രശ്നം പരിഹരിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് മ്യാന്‍മര്‍ വൈസ് പ്രസിഡന്‍റ് ഹെന്‍്്റി വാന്‍ ഥോ യുഎന്‍ പൊതുസഭയെ അറിയിച്ചു. ഇതുവരെ നാലുവക്ഷത്തി ഇരുപതിനായിരം പേര്‍ അഭയാര്‍ഥികളായി ബംഗ്ലാദേശിലെത്തിയെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്