E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:55 AM IST

Facebook
Twitter
Google Plus
Youtube

ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ നശിപ്പിക്കും:ട്രംപ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അമേരിക്കയ്ക്കെതിരെ ഭീഷണി തുടര്‍ന്നാല്‍ ഉത്തര കൊറിയയെ തകര്‍ത്ത് തരിപ്പണമാക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യു.എന്‍ പൊതുസഭയിലെ കന്നിപ്രസംഗത്തിലാണ് ട്രംപിന്റെ താക്കീത്. ഇസ്്ലാമിക ഭീകരവാദത്തെ തുടച്ച് നീക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ആണവവിഷയത്തില്‍ ഇറാനുമായുളള ധാരണയില്‍ നിന്ന് പിന്‍മാറുമെന്നും വ്യക്തമാക്കി. സ്വേച്ഛാധിപത്യ നടപടികള്‍ തുടര്‍ന്നാല്‍ വെനസ്വേലയില്‍ അമേരിക്ക ഇടപെടുമെന്നും ട്രംപ് പറഞ്ഞു. 

രാജ്യങ്ങളുടെ പരമാധികാരത്തില്‍ ഊന്നിയായിരുന്നു ട്രംപിന്റെ 41 മിനിറ്റ് നീണ്ട യു.എന്‍.പൊതുസഭയിലെ കന്നിപ്രസംഗം. തുടര്‍ച്ചയായി അമേരിക്കയെ വെല്ലുവിളിക്കുന്ന ഉത്തര കൊറിയെ ലോകനേതാക്കളെ സാക്ഷിയാക്കി താക്കീതുചെയ്യാന്‍ ട്രംപ് മടികാണിച്ചില്ല. ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിനെ റോക്കറ്റ്‌മാന്‍ എന്ന് വിശേഷിപ്പിച്ച ട്രംപ് അദേഹത്തിന്റെ നടപടികള്‍ ആത്മഹത്യാപരമാണെന്നും പറഞ്ഞു. 

ഇറാനെതിരെയും ട്രംപ് ആഞ്ഞടിച്ചു. മധ്യപൂര്‍വദേശത്തെ പ്രശ്നങ്ങളില്‍ ഇറാനെതിരെ വിരല്‍ ചൂണ്ടിയ ട്രംപ് ലോകശക്തികളുമായുളള ധാരണയുടെ മറവില്‍ ഇറാന്‍ ആണവായുധം ശേഖരിക്കുകയാണെന്നും ആരോപിച്ചു. ഇസ്്്ലാമിക ഭീകരത ഇല്ലാതാക്കുമെന്ന് ആവര്‍ത്തിച്ച ട്രംപ് അല്‍ഖയിദയും താലിബാനുംഹിസ്ബുല്ലയും അടക്കമുളള ഭീകരസംഘടനകളെ പേരെടുത്ത് പറയുകയും അവര്‍ക്ക് സഹായം നല്‍കുന്ന രാജ്യങ്ങളെ തുറന്ന് കാട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വെനസ്വേലയിലെ സ്ഥിതി തീര്‍ത്തും സ്വീകാര്യമല്ലെന്നും സ്വേച്ഛാധിപത്യ ഭരണം തുടര്‍ന്നാല്‍ അമേരിക്കയ്ക്ക് കാഴ്ചക്കാരായി നില്‍ക്കാനാകില്ലെന്നും വ്യക്തമാക്കി. അഭയാര്‍ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കുമെതിരായ നിലപാട് ആവര്‍ത്തിച്ച ട്രംപ് അഭയാര്‍ഥികള്‍ക്ക് സ്വന്തം നാട്ടിലേക്ക് സുരക്ഷിതഇടം ഒരുക്കുന്നതിനാണ് അമേരിക്ക പിന്തുണയ്ക്കുന്നതെന്ന് അറിയിച്ചു. യു.എന്നിനെതിരെയും ട്രംപിന്റെ വിമര്‍ശനമുണ്ടായി. ചില രാജ്യങ്ങള്‍ നരകങ്ങളാകുമ്പോള്‍ യു.എന്‍ നിസഹായമാണ്. യു.എന്നിനുളള ധനവിഹിതം അമേരിക്കയ്ക്ക് ഭാരമാകുകയാണെന്നും ട്രംപ് തുറന്നടിച്ചു.