ആഴ്ചകൾക്ക് മുൻപ് ഉത്തരകൊറിയ പരീക്ഷിച്ചത് അത്യാധുനിക പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബ് തന്നെയാണെന്ന് അമേരിക്കൻ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സെപ്തംബർ മൂന്നിനാണ് പരീക്ഷണം നടന്നത്. ഏറ്റവും പുതിയ സാറ്റ്‌ലൈറ്റ് ചിത്രങ്ങളിൽ പരീക്ഷണം നടത്തിയ പർവ്വതം പിളർന്ന് ഒന്നടങ്കം രൂപം മാറിയതായും കാണാം.
പർവ്വതത്തിനു മുകളിൽ 85 ഏക്കറോളം സ്ഥലത്ത് വൻ രൂപമാറ്റം സംഭവിച്ചിട്ടുണ്ട്. വൻ പർവ്വതത്തിന് തുരങ്കം നിർമിച്ചാണ് ഹൈഡ്രജൻ ബോംബ് പരീക്ഷണം നടത്തിയിരിക്കുന്നത്. എന്നാൽ ഇതിന്റെ ശക്തി എത്രത്തോളമാണെന്ന് ഇതുവരെ വെളിപ്പെടുത്താൻ ഉത്തര കൊറിയയോ പുറത്തുനിന്നുള്ള വിദഗ്ധര്‍ക്കോ സാധിച്ചിട്ടില്ല.