E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

കിമ്മിന്റെ ഹൈഡ്രജൻ ബോംബ് പരീക്ഷണം: ഭൂമി പിളരുമോ? ചൈനയിലെ ലക്ഷങ്ങൾ ഭീതിയിൽ!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

kim-hydrogenbomb
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഉത്തരകൊറിയ ആറാം ആണവപരീക്ഷണം കൂടി നടത്തിയതോടെ ഭൂമി പിളർന്ന് അതിര്‍ത്തിയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുമെന്ന ഭീതിയിലാണ് ചൈന. കഴിഞ്ഞ ദിവസങ്ങളിൽ ചൈനീസ് മാധ്യമങ്ങളിൽ ഇത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വൻ പ്രഹരശേഷിയുള്ള ഹൈഡ്രജൻ ബോംബാണ് ഉത്തരകൊറിയ പരീക്ഷിച്ചത്. ജപ്പാനിലെ ഹിരോഷിമയിൽ യുഎസ് ബോംബർ വിമാനങ്ങൾ വർഷിച്ച ‘ലിറ്റിൽ ബോയ്’ അണുബോംബിന്റെ (15 കിലോ ടൺ) എട്ടിരട്ടി (120 കിലോ ടൺ) സംഹാരശേഷിയുള്ളതാണ് ഈ ബോംബ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭൂചലനമാപിനികളിൽ ഉത്തരകൊറിയൻ അതിർത്തിയിലെ സ്ഫോടനം 6.3 തീവ്രതയാണ് രേഖപ്പെടുത്തിയത്. 

ആണവപരീക്ഷണം മൂലം ഭൂമിക്കടിയിലേക്കുണ്ടാകുന്ന വന്‍ ഊര്‍ജ്ജപ്രവാഹം മറ്റൊരു വൻ ദുരന്തത്തിനു കാരണമാകുമെന്നാണ് ചൈനീസ് മാധ്യമങ്ങൾ മുന്നറിയിപ്പ് നല്‍കുന്നത്. ഹൈഡ്രജൻ ബോംബ് സ്ഫോടനം 6.3 തീവ്രത രേഖപ്പെടുത്തിയതിന്റെ അനന്തരഫലമായി ഉത്തരകൊറിയ–ചൈന അതിർത്തിയിലെ അഗ്നിപര്‍വ്വതം പൊട്ടിത്തെറിക്കുന്നതിലേക്ക് നയിക്കുമെന്നാണ് കരുതപ്പെടുന്നത്. ഉത്തരകൊറിയ ആറാമത് ആണവ പരീക്ഷണം നടത്തിയതോടെ ചൈനയെ കൂടുതല്‍ ആശങ്കയ്ക്കിടയാക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.  

ചൈന ഉത്തരകൊറിയ അതിര്‍ത്തിയിലെ അഗ്നിപര്‍വ്വതമായ മൗണ്ട് പേക്ടു വൈകാതെ തന്നെ പൊട്ടിത്തെറിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനക്കാര്‍ ഈ പര്‍വ്വതത്തെ ചാങ് ബെയ്ഷാന്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെയൊരു ദുരന്തം സംഭവിച്ചാല്‍ ചൈനയിലേയും ഉത്തരകൊറിയയിലേയും പതിനായിരങ്ങള്‍ക്ക് ജീവന്‍ നഷ്ടമാവുമെന്നാണ് കരുതപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ ആണവ പരീക്ഷണം ഇത്തരമൊരു ദുരന്തത്തിലേക്ക് നയിക്കുമെന്ന ആശങ്ക ചൈനക്ക് നേരത്തെ തന്നെയുണ്ട്.   

കൂടുതൽ വായിക്കാൻ