ജൊഹാനസ്ബർഗ്∙ പാരമ്പര്യ ചികിത്സയുടെ പേരിൽ മനുഷ്യമാംസം നൂറുകണക്കിനു ഗ്രാമീണർക്കു ഭക്ഷിക്കാൻ നൽകിയ സംഭവത്തിൽ ദക്ഷിണാഫ്രിക്കയിൽ അഞ്ചാമതൊരാൾകൂടി പിടിയിൽ. ക്വാസുലു–നാറ്റൽ പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ കഴിഞ്ഞദിവസം നാലുപേരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.
‘മനുഷ്യമാംസം കഴിച്ചു മടുത്തു’ എന്ന വെളിപ്പെടുത്തലുമായി പൊലീസ് സ്റ്റേഷനിലെത്തിയ ഒരാളാണു സംഭവം പുറംലോകത്തെ അറിയിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന ‘പാരമ്പര്യ ചികിത്സകൻ’ ഉൾപ്പെടെ നാലുപേരാണു കഴിഞ്ഞദിവസം അറസ്റ്റിലായത്. ഒരു യുവതിയെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയാണു മാംസം ഭക്ഷിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്.
പാരമ്പര്യ ചികിത്സകന്റെ നിർദേശപ്രകാരം തങ്ങളും മനുഷ്യമാംസം കഴിച്ചെന്ന വെളിപ്പെടുത്തലോടെ മുന്നൂറോളം ഗ്രാമീണരും രംഗത്തെത്തിയിരുന്നു. പശ്ചാത്താപ വിവശരായ ഇവർ നൽകിയ വിവരങ്ങളുടെ പശ്ചാത്തലത്തിലാണിപ്പോൾ പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്.
Advertisement