ഉത്തര കൊറിയ നിലവിൽ ഉപയോഗിക്കുന്ന മിസൈൽ ടെക്നോളജികളെല്ലാം വിദേശ രാജ്യങ്ങളിലെ കരിഞ്ചന്തയിൽ നിന്ന് വാങ്ങിയതാണെന്ന് റിപ്പോർട്ട്. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കുന്ന റോക്കറ്റ് എൻജിനുകൾ ഉക്രെയ്നിൽ നിന്നുള്ളതാണെന്നാണും പഠന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സോവിയറ്റ് മിസൈൽ പ്രോഗ്രാമുകളുടെ പിന്തുടർച്ചയാണ് ഉത്തര കൊറിയയും നടപ്പിലാക്കുന്നത്. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്ട്രാറ്റജിക് സ്റ്റഡീസിന്റെ പുതിയ വിശകലന റിപ്പോർട്ടിലാണ് ഉത്തരകൊറിയയുടെ റോക്കറ്റ് എൻജിനുകളെ കുറിച്ച് പറയുന്നത്. നേരത്തെ നിരവധി തവണ പരാജയപ്പെട്ട ബാലിസ്റ്റിക് മിസൈൽ പദ്ധതി വിജയിപ്പിക്കാൻ ഉത്തര കൊറിയക്ക് പുറത്തുനിന്നു സഹായം ലഭിച്ചിട്ടുണ്ട്.
ഉക്രെയ്നിയൻ ഫാക്ടറി നിർമിച്ച റോക്കറ്റ് എൻജിനുകൾ ഉത്തര കൊറിയ രഹസ്യമായി വാങ്ങുന്നുണ്ട്. ദീർഘദൂര ഉത്തര കൊറിയൻ മിസൈലുകളുടെ വിജയ രഹസ്യം ഇതാണെന്നും റിപ്പോർട്ടിലുണ്ട്. ഹ്വസോംഗ് -14, ഹാവാസോംഗ് -12 മിസൈലുകൾക്ക് വേണ്ട അത്യാധുനിക പ്രൊപ്പൽഷൻ സാങ്കേതികവിദ്യകൾ റഷ്യ, ഉക്രെയ്ൻ കരിഞ്ചന്തകളിൽ നിന്ന് വാങ്ങിയതാകാമെന്നും പറയുന്നു.
കൂടുതൽ വാർത്തകൾക്ക്