E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

ഉത്തരകൊറിയയെ തകര്‍ത്തുതരിപ്പണമാക്കുമെന്നു ട്രംപ്; തിരിച്ചടിക്കുമെന്നു ഉത്തരകൊറിയ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

യുദ്ധകാഹളം മുഴക്കി വീണ്ടും അമേരിക്കയും ഉത്തരകൊറിയയും. ആക്രമണഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാമിലെ അമേരിക്കന്‍ വ്യോമതാവളത്തില്‍ മിസൈല്‍ വര്‍ഷിക്കുമെന്ന് ഉത്തരകൊറിയ അമേരിക്കയ്ക്ക് മുന്നറിയിപ്പുനല്‍കി. കൊറിയക്കെതിരെ ലോകം ഇന്നോളം കണ്ടിട്ടില്ലാത്ത ആക്രമണം അഴിച്ചുവിടുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താക്കീതിനാണ് പ്യോങ്‍യാങിന്റെ മറുപടി.   

മിസൈലുകളില്‍ ഘടിപ്പിക്കാവുന്ന ആണവപോര്‍മുനയുടെ ലഘുരൂപം ഉത്തരകൊറിയ വികസിപ്പിച്ചുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനുപിന്നാലെയാണ് ഡോണള്‍ഡ് ട്രംപ് ഇതുവരെ നടത്തിയിട്ടുള്ളതില്‍വച്ച് ഏറ്റവും കനത്ത താക്കീത് നല്‍കിയത്. പടിഞ്ഞാറന്‍ പസഫിക് സമുദ്രത്തിലുള്ള ഗുവാം സൈനികതാവളത്തില്‍ നിന്ന് പോര്‍വിമാനങ്ങള്‍ കൊറിയന്‍ ഉപദ്വീപിനുമുകളില്‍ നിരീക്ഷപ്പറക്കല്‍ നടത്തുന്നുണ്ട്. സൈനികതാവളം അതീവജാഗ്രതയിലുമാണ്. അതേസമയം ട്രംപിന്റെ ഭീഷണിക്ക് അതേനാണയത്തില്‍ ഉത്തരകൊറിയന്‍ ഭരണകൂടം മറുപടി നല്‍കി. അനാവശ്യഭീഷണി അവസാനിപ്പിച്ചില്ലെങ്കില്‍ ഗുവാം സൈനികകേന്ദ്രത്തില്‍ മിസൈലാക്രമണം നടത്തുമെന്ന് ഉത്തരകൊറിയന്‍ സൈന്യത്തെ ഉദ്ധരിച്ച് ഔദ്യോഗികവാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ആക്രമണപദ്ധതി പൂര്‍ത്തിയായെന്നും പരമോന്നതനേതാവ് കിം ജോങ് ഉന്നിന്റെ അനുമതി മാത്രം മതിയെന്നും കെ.സി.എന്‍.എ റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്ക ഉത്തരകൊറിയക്കെതിരെ മുന്‍കൂര്‍ യുദ്ധത്തിനൊരുങ്ങിയാല്‍ സര്‍വസന്നാഹങ്ങളും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും പ്യോങ്‍യാങ് മുന്നറിയിപ്പുനല്‍കി. ട്രംപിന്റെ ഭീഷണിക്കെതിരെ അമേരിക്കയിലും പ്രതിഷേധം ശക്തമായി. ഉറപ്പുള്ളകാര്യങ്ങള്‍ മാത്രമേ പറയുകയും ചെയ്യുകയും ചെയ്യാവൂ എന്ന് മുതിര്‍ന്ന റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണ്‍ മക്‌കെയ്ന്‍ പറഞ്ഞു.