അതിർത്തിയിൽ ചൈന ശീതയുദ്ധം തുടരുന്നതിനിടെ അമേരിക്കൻ സേനയ്ക്കൊപ്പം ചേർന്ന് ഇന്ത്യൻ സേന വീണ്ടും പരിശീലത്തിന് ഒരുങ്ങുന്നു. സെപ്റ്റംബറിൽ നടക്കുന്ന സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ സേന അമേരിക്കയിലേക്ക് തിരിക്കും. മലബാർ നാവികാഭ്യാസത്തിനു ശേഷം നടക്കുന്ന ആദ്യ സൈനികാഭ്യാസമാണിത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെപ്റ്റംബർ 14 മുതൽ 27 വരെ നടക്കുന്ന സൈനികാഭ്യാസം. അമേരിക്കയിലെ ലൂയിസ് മക്‌കോർഡ് ബേസിലാണ് സൈനികാഭ്യാസം നടക്കുക.
ഇന്ത്യ, അമേരിക്കയുടെ തന്ത്രപധാന പങ്കാളിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രസ്താവന നടത്തിയിരുന്നു. ഇതിനിടെ ദക്ഷിണ ചൈന കടലിൽ ആധിപത്യം തുടരുന്ന ചൈനയ്ക്ക് ശക്തമായ മറുപടി നൽകാൻ അമേരിക്കയും നീക്കം നടത്തുന്നുണ്ട്. ഇതിന് അമേരിക്കയ്ക്ക് ഇന്ത്യയുടെ സഹായവും വേണ്ടതുണ്ട്. ഇതെല്ലാം ഈ സൈനികാഭ്യാസത്തിന്റെ ലക്ഷ്യമാണ്.