സയന്‍സ് ഫിക്ഷന്‍ കഥകളിലും സിനിമയിലും മാത്രം കണ്ടതു പോലൊരു പണി കഴിഞ്ഞദിവസം ഫെയ്സ്ബുക്കിന് കിട്ടി. ഫെയ്്സ്ബുക്കിന്റെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ് റിസര്‍ച്ച് ലാബിലാണ് യന്ത്രങ്ങൾ മനുഷ്യന്റെ കൈവിട്ടുപോയത്. യന്ത്രങ്ങൾ മനുഷ്യനെ നിയന്ത്രിക്കുന്ന സ്ഥിതി വന്നേക്കാമെന്നതോടെ ഫേസ്ബുക്ക് AI ഗവേഷണം തന്നെ ഇല്ലാതാക്കി. നിർമിക്കുകയും നിയന്ത്രിക്കുകയും ചെയ്ത മനുഷ്യൻറെ കൈവിട്ട് യന്ത്രം സ്വയം നിയന്ത്രണം ഏറ്റെടുക്കുക. ചിട്ടി എന്ന റോബോട്ടിലൂടെ യന്തിരനില്‍ രജനീകാന്ത് വരെ ഇങ്ങനെയൊരു കഥയാണ് പറഞ്ഞത്.
ചിത്രത്തില്‍ നായകന് കിട്ടിയതു പോലൊരു പണിയാണ് ഫെയ്സ്ബുക്കിനും കിട്ടിയത്. നമ്മുടെ സംശയങ്ങള്‍ക്ക് ചാറ്റിങ്ങിലൂടെ മറുപടി നല്‍കാന്‍ കൃത്രിമ ബുദ്ധി നല്‍കി നിര്‍മിച്ച യന്തിരന്‍മാരാണ് വില്ലന്‍മാരായത്. ചാറ്റ് ബോട്ടുകളെന്ന യന്തിരന്‍മാരെ പരസ്പരം ബന്ധിപ്പിച്ച് ചര്‍ച്ച ചെയ്യാന്‍ അനുവദിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടുപോയി. പരസ്പരമുള്ള ആശയവിനിയമത്തിന് ഇവര്‍ പുതിയൊരു ഭാഷയുണ്ടാക്കി. ഇതോടെ കമ്പനിയുടെ നിര്‍ദേശങ്ങളും പാലിക്കാതായി. ഈ ഭാഷ എന്താണെന്ന് ഫേസ്ബുക്കിലെ വിദഗ്ധർക്ക് കണ്ടെത്താനുമായില്ല. ചര്‍ച്ചകളിലൂടെ യന്ത്രങ്ങളുെട നിയന്ത്രണവും പ്രവര്‍ത്തനവും വരെ ഇവ പഠിച്ചെടുക്കാനും തുടങ്ങി.
ഇതോെട കമ്പനി പരീക്ഷണം തന്നെ നിര്‍ത്തി. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്ന കണ്ടുപിടുത്തതിന്റെ വന്‍ കുതിച്ചുചാട്ടമെന്നൊക്കെ വിശേഷിപ്പിക്കാമെങ്കിലും മനുഷ്യന് ഇത് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. ആർട്ടിഫിഷൽ ഇൻറലിൻജൻസ് ഗവേഷണത്തിൽ മാര്ക് സക്കർബർഗിന് അറിവ് പരിമിതമാണെന്ന് ടെസ്‌ല സിഇഒ എലോണ്‍ മസ്ക് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഈ തിരിച്ചടി. ബിൽഗേറ്റ്സും ആപ്പിൾ സ്ഥാപകൻ സ്റ്റീവ് വൂസ്നിയാകും ആർട്ടിഫിഷൽ ഇൻറലിൻസ് ഗവേഷണത്തെ ആശങ്കയോടെ കാണുന്നവരുടെ പട്ടികയിൽ പെടും.