മൃഗങ്ങളെ ബാധിക്കുന്ന ചെള്ളുപനി (ബബീസിയ രോഗം) ബാധിച്ചു ജപ്പാനിൽ സ്ത്രീ മരിച്ചു. പൂച്ചയിൽനിന്നാണു പകർന്നതെന്നു സംശയിക്കുന്നു. മൃഗത്തിൽനിന്നു മനുഷ്യനിലേക്ക് ഈ വൈറസ് പകരുന്നത് ഇതാദ്യമാണെന്നു ഡോക്ടർമാർ പറയുന്നു.
അസുഖം ബാധിച്ച തെരുവുപൂച്ചയെ ശുശ്രൂഷിക്കുന്നതിനിടെ സ്ത്രീക്കു കടിയേറ്റിരുന്നു. ഏഴാം ദിവസം ചെള്ളുകടിയേറ്റാലുണ്ടാകുന്ന വൈറസ് ബാധയുടെ ലക്ഷണങ്ങളോടെ കടുത്ത പനി ബാധിച്ചാണു മരണം . എന്നാൽ, ചെള്ളുകടിയേറ്റതിന്റെ പാടുകളൊന്നും സ്ത്രീയുടെ ശരീരത്തിലില്ലായിരുന്നു. ചെള്ളുപനിക്കുള്ള വാക്‌സിനും ചെള്ളിനെ അകറ്റാനുള്ള മരുന്നും സ്‌പ്രേയും മൃഗാശുപത്രികളിൽ ലഭ്യമാണ്.