ജി 20 ഉച്ചകോടി ജര്‍മനിയില്‍ നടന്നു, എന്താണ് ജി 20 ?
വലിയ സാമ്പത്തിക ശക്തികളായ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ഉൾപ്പെട്ട സംഘമാണ് ജി 20 അഥവാ ഗ്രൂപ്പ് ഓഫ് 20. യുഎസ്, റഷ്യ, ചൈന, ഇന്ത്യ, ബ്രിട്ടൻ, ജപ്പാൻ, ഫ്രാൻസ്, ജർമനി, കാനഡ, ഓസ്ട്രേലിയ, അർജന്റീന, ഇറ്റലി, മെക്സിക്കോ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണ കൊറിയ, തുർക്കി, ഇന്തൊനീഷ്യ, ബ്രസീൽ എന്നിവയാണ് അംഗരാജ്യങ്ങള്‍
രാഷ്ട്രത്തലവന്‍മാര്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളെന്തെല്ലാം ?
കാലത്തിന്‍റെ വെല്ലുവിളികളെ നേരിടലും പരസ്പരബന്ധിതമായ ലോകത്തിന്റെ രൂപീകരണവുമായിരുന്നു അജന്‍ഡ. പക്ഷേ കാലാവസ്ഥാ വ്യതിയാനവും പാരിസ് ഉടമ്പടിയുമാണ് ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നത്. സ്വതന്ത്രവ്യാപാരവും തുറന്നവിപണിയും നേതാക്കള്‍ തുറന്നു തന്നെ ചര്‍ച്ച ചെയ്തു
എന്തുകൊണ്ട് കാലാവസ്ഥവ്യതിയാനവും പാരിസ് ഉടമ്പടിയും മുഖ്യ ചര്‍ച്ചയായി ?
ആഗോളതാപനം കുറയ്ക്കുനതിനെക്കുറിച്ച് ലോകരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായ പാരിസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്നുള്ള യുഎസ് പിന്‍മാറ്റം തന്നെ കാരണം. പിന്‍മാറ്റ പ്രഖ്യാപനത്തിന് ശേഷം പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് പങ്കെടുത്ത ആദ്യ ആഗോളസമ്മേളനമായിരുന്നു ജി20.
യുഎസ് പിന്‍മാറ്റത്തോടുള്ള മറ്റുരാജ്യങ്ങളുടെ നിലപാട് എന്താണ് ?
ഭൂമിയുടെ ആകെ നിലനില്‍പിനെ ബാധിക്കുന്ന വിഷയത്തില്‍ ഡോണള്‍ഡ് ട്രംപിന്‍റേത് വഞ്ചനാപരമായ നിലപാടെന്ന് പല രാജ്യങ്ങളും പ്രത്യേകിച്ച് ജര്‍മനിയും ഫ്രാന്‍സും നിലപാടടെുത്തു. കരാറുമായി മുന്നോട്ടുപോകുമെന്ന് ചൈനയും പറഞ്ഞു. പാരിസ് കരാര്‍ റദ്ദാക്കാനാവില്ലെന്ന് ഉച്ചകോടിയുടെ കമ്യൂണിക്കെ പറയുന്നു. വികസ്വര രാജ്യങ്ങള്‍ക്കുള്ള ധനസഹായമടക്കം ഉടമ്പടി പ്രാവര്‍ത്തികമാക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് മറ്റ് രാജ്യങ്ങള്‍ വ്യക്തമാക്കി.
ജി20യില്‍ കണ്ട രാഷ്ട്രീയ ദിശാമാറ്റം എന്ത് ?ഡോണള്‍ഡ് ട്രംപിന്‍റെ നേതൃത്വത്തില്‍ ജി പത്തൊമ്പതും പിന്നെ അമേരിക്കയും എന്ന നിലയിലായി കാര്യങ്ങള്‍
പാരിസ് ഉടമ്പടിയില്‍ നിന്നുള്ള പിന്‍മാറ്റമടക്കം സംരക്ഷണവാദം അമേരിക്കയെ ഒറ്റപ്പെടുത്തുന്നതെന്ന് നിരീക്ഷകര്‍.ലോകനേതൃത്വത്തില്‍ നിന്ന് അമേരിക്ക പിന്നാക്കം പോകുന്നു. ഉത്തരകൊറിയന്‍ ഭീഷണിയുള്‍പ്പെടെ അമേരിക്കയെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങള്‍പോലും ചര്‍ച്ചാവിഷയമാക്കാന്‍ ഡോണള്‍ഡ് ട്രംപിനായില്ല. ഉത്തരകൊറിയയെ നിലക്ക് നിര്‍ത്താന്‍ ചൈനയുടെയും റഷ്യയുടെയും മേല്‍സമ്മര്‍ദം ചെലുത്താനാവാതെ ദയനീയ പ്രകടനമായി അമേരിക്കയുടേത്. ചൈനയും റഷ്യയുമാകട്ടെ ലോകനേതൃത്വത്തിലേക്ക് വരുന്നതിന്‍റെ പാതയിലാണ്. ഈ രണ്ട് രാജ്യങ്ങളും ജനാധിപത്യത്തെ മാനിക്കാത്തവരെന്നതും ഒാര്‍ക്കുക.