അമേരിക്ക–ചൈന തർക്കങ്ങൾ പുതിയ നീക്കത്തിലേക്ക് എത്തിയിരിക്കുകയാണ്. തർക്കദ്വീപിന്റെ പേരിൽ ചൈനയെ ചോദ്യം ചെയ്തു അമേരിക്കൻ യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും പ്രദേശത്ത് എത്തിയതോടെ പ്രതിരോധ നീക്കങ്ങളുമായി ചൈനയും രംഗത്തെത്തി.
തർക്കദ്വീപിനു സമീപം അമേരിക്കയുടെ യുദ്ധക്കപ്പൽ യുഎസ്എസ് സ്റ്റെതം നേരത്തെ തന്നെ എത്തിയിരുന്നു. ഇതോടെ കൃത്രിമ ദ്വീപുകൾക്ക് സമീപം യുദ്ധക്കപ്പലുകളും വിമാനങ്ങളും വിന്യസിച്ച് ചൈനയും പരിശീലനം തുടങ്ങിയതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണ ചൈന കടലിൽ തർക്കദ്വീപിന് 22 കിലോമീറ്റർ സമീപത്തു വരെ അമേരിക്കയുടെ യുദ്ധക്കപ്പൽ എത്തിയെന്നാണ് റിപ്പോർട്ട്.
ചൈനയുടെ ആദ്യത്തെ വിമാനവാഹിനി കപ്പൽ നാവികാഭ്യാസത്തിൽ പങ്കെടുക്കുന്നുണ്ട്. ജൂൺ 25 നാണ് അമേരിക്കൻ കപ്പൽ ചൈനീസ് ദ്വീപുകൾക്ക് സമീപത്ത് എത്തിയത്. അഭ്യാസപ്രകടനത്തിൽ ജെ–15 പോർവിമാനങ്ങളും പങ്കെടുക്കുന്നു.