ഇന്ന് ലോക അഭയാര്‍ത്ഥി ദിനം. ആഭ്യന്തര കലാപങ്ങളും പട്ടിണിയും കാരണം കഴിഞ്ഞ വര്‍ഷം ആറരക്കോടിയോളം ജനങ്ങള്‍ക്ക് സ്വന്തം മണ്ണുപേക്ഷിക്കേണ്ടി വന്നു. ഈ വര്‍ഷം ഇതുവരെ യൂറോപ്പിലേക്ക് കടക്കുന്നതിനിടെ 1828 കടല്‍ മരണങ്ങളുണ്ടായെന്നും ഇന്‍റര്‍നാഷണല്‍ ഒാര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ അറിയിച്ചു. 2015 ല്‍ കടല്‍ കടക്കുന്നതിനിടെ ജിവന്‍ പൊലിഞ്ഞ് കരയ്ക്കടിഞ്ഞ ഐലന്‍ കുര്‍ദി ഒരു പ്രതീകമായിരുന്നു.
ഒരു ഭൂപടം പോലെ തോന്നിപ്പിച്ച മൂന്നരവയസുകാരന്‍റെ മണല്‍ത്തിട്ടയിലെ കിടപ്പ് ആഭയാര്‍ത്ഥി ദുരിതത്തെ ലോക ശ്രദ്ധയിലെത്തിച്ചു. പക്ഷെ ഐലന്‍കുര്‍ദിമാരും പറിച്ചു നടപ്പെടലുകളും പിന്നെയും പിന്നെയുമുണ്ടായി. രാജ്യസ്നേഹം വലിച്ചെറിഞ്ഞ് സ്നേഹരാജ്യം തേടപ്പോകുന്നവരുടെ എണ്ണം എക്കാലത്തേയും വലിയ സംഖ്യയിലെത്തി. കഴിഞ്ഞ വര്‍ഷം മാത്രം മെഡിറ്ററേനിയന്‍ കടക്കുന്നതിനിടെ ബോട്ടുകള്‍ മുങ്ങിയും രോഗം ബാധിച്ചും ജീവന്‍ നഷ്ടമായത് 3800 പേര്‍ക്ക്. ഈ വര്‍ഷം 1882 മരണങ്ങള്‍.
ആഭ്യന്തരപ്രശ്നവും അടിച്ചമര്‍ത്തലും കാരണം 2016 ല്‍ 65 മില്ല്യണ്‍ ജനങ്ങള്‍ ജനിച്ച ഭൂമി ഉപേക്ഷിച്ചു. സിറിയയാണ് ഇക്കാര്യത്തില്‍ മുന്നില്‍. ജനസംഖ്യയുടെ മൂന്നില്‍ രണ്ടും പാലയനം ചെയ്യപ്പെട്ടു. ആഭ്യന്തര പ്രശ്നങ്ങളും പട്ടിണിയും അലോസരപ്പെടുത്തുന്ന ദക്ഷിണസുഡാനില്‍ നിന്നും സമീപകാലത്ത് വലിയ ഒഴുക്കുണ്ടായി. ഇറാഖും അഫ്ഗാനിസ്ഥാനും പിന്നിലല്ല.
യൂറോപ്പ് അനുദിനം അഭയാര്‍ത്ഥികള്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുതയാണ്. പല രാജ്യങ്ങളിലും തീവ്ര വലതുപക്ഷം കരുത്താര്‍ജ്ജിക്കുന്നു. അതു കൊണ്ടു തന്നെ പലായനം ചെയ്യപ്പെടുന്നവരുടെ ദുരിതങ്ങള്‍ വരും വര്‍ഷങ്ങളിലും അങ്ങനെ തന്നെ തുടര്‍ന്നേക്കും.