വത്തിക്കാൻ∙ സിസ്റ്റർ ലൂസി ബ്രിട്ടോ എന്ന ഗോവൻ കന്യാസ്ത്രീക്ക് ലോകത്തിൽ മറ്റാർക്കും കിട്ടാത്ത അപൂർവ ഭാഗ്യമാണ് ലഭിച്ചിരിക്കുന്നത്. ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്ന എല്ലാ കത്തുകളും ആദ്യം പൊട്ടിച്ചുവായിക്കുന്നത് സിസ്റ്റർ ലൂസിയാണ്. വിവിധരാജ്യങ്ങളിൽ നിന്നു വിവിധ ആവശ്യങ്ങളുന്നയിച്ച് വിവിധ ഭാഷകളിൽ വരുന്ന കത്തുകളെല്ലാം അതയച്ച ആളുകളോടുള്ള സകല ആദരവും സ്നേഹവും പുലർത്തിക്കൊണ്ട ാണ് സിസ്റ്റർ ലൂസി പൊട്ടിക്കുന്നത്.
ഫ്രാൻസിസ് മാർപാപ്പയുടെ മാത്രമല്ല ജോൺ പോൾ രണ്ട ാമൻ മാർപാപ്പ, ബെനഡിക്ട് പതിനാറാമൻ പാപ്പ എന്നിവർക്ക് വരുന്ന കത്തുകളും കൈകാര്യം ചെയ്തിരുന്നതും സിസ്റ്റർ ലൂസി ബ്രിട്ടോ ആയിരുന്നു. ഈ ഓഫീസിൽ ജോലി ചെയ്വുന്ന 300 പേരിൽ ഏക ഇന്ത്യൻ സാന്നിധ്യമാണ് 69 കാരിയായ സിസ്റ്റർ ലൂസി. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് കത്തുകളാണ് ദിവസവും ഫ്രാൻസിസ് മാർപാപ്പയ്ക്ക് ലഭിച്ചുകൊണ്ട ിരിക്കുന്നത്.
ഇത് കൈകാര്യം ചെയ്യുന്നത് അത്രയെളുപ്പമുള്ള കാര്യമല്ല. ഓരോ ദിവസവും ഏഴു മണിക്കൂറാണ് സിസ്റ്റർ ലൂസി ഇവിടെ ജോലി ചെയ്വുന്നത്. ഇറ്റലി, പോർച്ചുഗൽ, ഫ്രാൻസ്, സ്പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള കത്തുകളാണ് കൂടുതലായി ലഭിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള കത്തുകളിൽ കൂടുതലും വരുന്നത് കേരളത്തില് നിന്നാണ്. വത്തിക്കാനിൽ വരുന്നതിന് മുമ്പ് ഹൈദരാബാദ് സെന്റ് ഫ്രാൻസിസ് കോളജിൽ ലക്ച്ചററായും , സിസ്റ്റർ ലൂസി സേവനം ചെയ്തിട്ടുണ്ട ്.