ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററില്‍ അമേരിക്കന്‍ ഗായിക അരിയാന ഗ്രാന്‍ഡെയുടെ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ കുട്ടികളടക്കം 22 പേര്‍ കൊല്ലപ്പെട്ടു. 59 പേര്‍ക്ക് പരുക്കേറ്റു. ചാവേര്‍ ആക്രമണത്തില്‍ അക്രമിയും കൊല്ലപ്പെട്ടു.. ജൂണ്‍ എട്ടിന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണം നിര്‍ത്തിവയ്ക്കാന്‍ ബ്രിട്ടനിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തീരുമാനിച്ചു.
യോറപ്പിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ വേദികളിലൊന്നായ മാഞ്ചസ്റ്റര്‍ അരീനയില്‍സംഗീതപരിപാടി കഴിഞ്ഞപ്പോഴാണ് ഇന്ത്യന്‍ സമയം രാത്രി 10.35ന് അത്യുഗ്രൻ സ്ഫോടനമുണ്ടായത്. ആളുകൾ തിരക്കുകൂട്ടി പുറത്തേക്കോടിയത് ദുരന്തത്തിന്റെ ആഴം കൂട്ടി. കൗമാരപ്രായക്കാരും കുട്ടികളുമായിരുന്നു ഏറെയും കാണികള്‍. ചിന്നിച്ചിതറിയ മൃതദേഹങ്ങളും പരിക്കേറ്റുവീണു കരയുന്നവരും ഉൾപ്പെടെയുള്ള രംഗം ഹൃദയഭേദകമായിരുന്നെന്ന് രക്ഷപ്പെട്ടവർ സാക്ഷ്യപ്പെടുത്തുന്നു. 21,000പേരെ ഉള്‍ക്കൊള്ളാവുന്ന സ്റ്റേഡിയത്തില്‍ നിറയെ ആളുകളുണ്ടായിരുന്നു,
അരീനയിൽനിന്നും വിക്ടോറിയ ട്രെയിൻ-ട്രാം സ്റ്റേഷനുകളിലേക്കുള്ള ഇടനാഴിയിലാണ് സ്ഫോടനമുണ്ടായതെന്നാണ് ബ്രിട്ടീഷ് ട്രാൻസ്പോർട്ട് പോലീസ് നൽകുന്ന വിവരം.സ്ഫോടനത്തെത്തുർന്ന് സ്റ്റേഷൻ അടച്ചു.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ഐഎസ് അനുകൂല വെബ്സൈറ്റുകളില്‍ അക്രമത്തെ അഭിനന്ദിക്കുന്ന സന്ദേശങ്ങള്‍ വരുന്നുണ്ട്. ഗായിക അരിയാന ഗ്രാന്‍ഡെയ്ക്ക് പരുക്കേറ്റിട്ടില്ല. ദുഃഖം അറിയിക്കാന്‍ വാക്കുകളില്ലെന്ന് അരിയാന പിന്നീട് ട്വിറ്ററില്‍ കുറിച്ചു. രണ്ടാഴ്ചയ്ക്കുശേഷം തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന തെരേസ മേ തന്റെ മനസ് ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഒപ്പമാണെന്ന് അറിയിച്ചു. 2005ൽ ലണ്ടൻ അണ്ടർഗ്രൌണ്ട് ട്രെയിൻ സർവീസായ 52 പേര്‍ കൊല്ലപ്പെട്ടിരുന്നു.