അമേരിക്കൻ പ്രസിഡന്റ്് എന്ന നിലയിൽ ഡോണൾഡ് ട്രംപ്് നടത്തുന്ന ആദ്യത്തെ വിദേശപര്യടനം അദ്ദേഹത്തിന് ആഹ്ലാദവും ആകാംക്ഷയും പകരുന്ന അനുഭവമാകേണ്ടതായിരുന്നു. എന്നാൽ, സ്വന്തം നാട്ടിൽ താൻ അപമാനിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്യുന്നുവെന്ന വ്രണിതചിന്തയോടെയാണ്് അദ്ദേഹം ഇന്നു സൗദി അറേബ്യയിൽ എത്തുന്നത്.
അവിടെനിന്ന്് ഇസ്രയേലിലേക്കും ബൽജിയത്തിലേക്കും ഇറ്റലിയിലേക്കും പോകുന്ന അദ്ദേഹത്തിന് അതിനിടയിൽ വത്തിക്കാനിൽ ചെന്നു ഫ്രാൻസിസ്് മാർപ്പാപ്പയെ കാണാനും പരിപാടിയുണ്ട് . വാഷിങ്ടണിൽ തിരിച്ചെത്തുന്നത് എട്ടു ദിവസത്തിനുശേഷം.
തലങ്ങും വിലങ്ങും താൻ ആക്രമിക്കപ്പെടുന്നുവെന്നായിരുന്നു ഇക്കഴിഞ്ഞ ചില ദിവസങ്ങളിൽ ട്രംപ്് നടത്തിയ പ്രസ്താവനകളുടെ അർഥം. ചരിത്രത്തിൽ ഒരു രാഷ്ട്രീയനേതാവിനും ഇത്രയും മോശവും അന്യായവുമായ പെരുമാറ്റത്തെ നേരിടേണ്ടിവന്നിട്ടില്ല എന്നാണ്് ഇക്കഴിഞ്ഞ ബുധനാഴ്ച (ഏപ്രിൽ 17) യുഎസ് കോസ്്റ്റ്്്്ഗാർഡ് അക്കാദമിയിൽ ചെയ്ത പ്രസംഗത്തിൽ അദ്ദേഹം വിലപിച്ചത്.
തനിക്കെതിരെ നടക്കുന്നത് അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ യക്ഷിവേട്ടയാണെന്നു പിറ്റേന്നു ട്വിറ്ററിലും അദ്ദേഹം കുറ്റപ്പെടുത്തി. സ്ഥാനമേറ്റ്് വെറും നാലു മാസമാകുന്പോഴാണ് അദ്ദഹത്തിന്റെ ഈ പരസ്യമായ പരിദേവനങ്ങൾ. ഇങ്ങനെ മുൻപൊരിക്കലും അമേരിക്കയിൽ സംഭവിച്ചിട്ടില്ല.
ഇത്രയും മോശമായ പെരുമാറ്റം തന്റെ മുൻഗാമികൾക്കാർക്കും നേരിടേണ്ടിവന്നിട്ടില്ലെന്ന ട്രംപിന്റെ നിഗമനം ഏറെക്കുറെ ശരിയാണൈന്നതാണ് വാസ്തവം. അദ്ദേഹത്തിന്റെ ഭരണത്തിന്റെ നൂറാം നാളിനോട് അനുബന്ധിച്ച്് യുഎസ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട വിലയിരുത്തലുകളിൽതന്നെ അതു വ്യക്തമായിരുന്നു.
ഇത്രയും ദിവസങ്ങളിൽ അദ്ദേഹം എന്തെങ്കിലും നല്ല കാര്യം ചെയ്തതായി അവയിലൊന്നിലും കാര്യമായ പരാമർശമുണ്ടായിരുന്നില്ല. അതേസമയം, പിഴവുകളും പാളിച്ചകളും മണ്ടത്തരങ്ങളും വിശദമായി ചർച്ചചെയ്യപ്പെടുകയുമുണ്ടായി.
എന്നാൽ, പ്രശ്നം ഇപ്പോൾ വാക്കുകളുടെ തലത്തിൽ ഒതുങ്ങിനിൽക്കാതെ നടപടിയുടെ തലത്തിലേക്കും വ്യാപിച്ചുകഴിഞ്ഞു. പ്രസിഡന്റ്് തീർത്തും നിഷേധിക്കുന്ന ഒരു കാര്യത്തെപ്പറ്റി നടക്കുന്ന അന്വേഷണത്തിനു നേതൃത്വം വഹിക്കാൻ നീതിന്യായ വകുപ്പ്് വിപുലമായ അധികാരങ്ങളുളള ഒരു പ്രത്യേക ഉദ്യോഗസ്ഥനെ (സ്്പെഷ്യൽ കൌൺസൽ) നിയമിച്ചത് അതിനദാഹരണമാണ്. ഇതിനെയാണ് ട്രംപ് യക്ഷിവേട്ട എന്നു വിശേഷിപ്പിക്കുന്നത്.
തന്നെക്കുറിച്ചുള്ള സംശയങ്ങൾ അടിസ്ഥാന രഹിതമാണെന്നു തെളിയിക്കാൻ കിട്ടിയ സുവർണാവസരമെന്നു പറഞ്ഞ്് ആദ്യം അതിനെ സ്വാഗതം ചെയ്യുകയായിരുന്നു അദ്ദേഹം. എന്നാൽ, പിറ്റേന്നുതന്നെ നേരെ വിപരീതമായ നിലപാടെടുക്കാൻ ഒരു മടിയുമുണ്ടായില്ല.
കഴിഞ്ഞ വർഷം നവംബറിൽ നടന്ന പ്രസിഡന്റ്് തിരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായി റഷ്യ ഇടപെടുകയും അതോടനുബന്ധിച്ച്് ട്രംപിന്റെ പ്രചാരണ പ്രവർത്തന സംഘത്തിലെ ചിലർ റഷ്യൻ ഉദ്യോഗസ്ഥരുമായി സമ്പർക്കം പുലർത്തുകയും ചെയ്തുവെന്ന ആരോപണമാണ് ഇതിന്റെയെല്ലാം കേന്ദ്രബിന്ദു. അതിനെക്കുറിച്ചാണ് അന്വേഷണം.
കേന്ദ്ര കുറ്റാന്വേഷണ വിഭാഗമായ എഫ്ബിഐയുടെ ഡയറക്ടർ ജയിംസ് കോമിയാണ് അന്വേഷണത്തിന് ആദ്യം നേതൃത്വം നൽകിയിരുന്നത്. അദ്ദേഹത്തെ ട്രംപ്് ഇക്കഴിഞ്ഞ മേയ് ഒൻപതിനു പിരിച്ചുവിട്ടു.
അതോടെ പ്രശ്നം തീർന്നുവെന്ന്് ഒരു പക്ഷേ ട്രംപ് ആശ്വസിച്ചിരിക്കാം. അപ്പോഴാണ് അന്വേഷണത്തിനുള്ള പ്രത്യേക ഉദ്യോഗസ്ഥനായി മുൻ എഫ്ബിഐ ഡയറക്ടർ റോബർട്ട്് മുള്ളറെ നിയമിച്ചുകൊണ്ടുള്ള നീതിന്യായ വകുപ്പിന്റെ ഉത്തരവുണ്ടായത്. നീതിന്യായ വകുപ്പ്് ഭരണകൂടത്തിന്റെ ഭാഗമാണെങ്കിലും അവരുടെ ഉത്തരവിനെക്കുറിച്ച്് പ്രസിഡന്റ്് അറിഞ്ഞത് അതു പുറത്തുവന്നശേഷമാണ്. അദ്ദേഹത്തിന്റെ ഉപദേഷ്ടാക്കളെ ഇതു ഞെട്ടിച്ചുവത്രേ.
അന്വേഷണം തടസ്സപ്പെടുത്താൻ ട്രംപ്് ശമ്രിച്ചുവെന്ന ആരോപണം നേരത്തത്തന്നെ നിലവിലുണ്ട്്. കോമിയെ അദ്ദേഹം പിരിച്ചുവിട്ട നടപടി അതിന്റെ ഭാഗമായിട്ടാണ് കരുതപ്പെടുന്നത്. മുള്ളറുടെ അന്വേഷണ പരിധിയിൽ അതും വരുമെന്നതു പ്രശ്നത്തിന്റെ ഗൗരവം കൂട്ടുന്നു. പ്രസിഡന്റ്് ഉൾപ്പെടെയുളള ആരെയും ചോദ്യം ചെയ്യാനും കേസുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടാനും സ്പെഷ്യൽ കൗൺസലിന് അധികാരമുണ്ടായിരിക്കും.
ഇതിനെ യക്ഷിവേട്ടയെന്നു വിളിക്കുന്ന ട്രംപ് ഇക്കാര്യത്തിൽ തനിക്കെതിരെ നടക്കുന്നതു വിവേചനമാണെന്നും ആക്ഷേപിക്കുന്നു. ബിൽക്ലിന്റന്റെയോ ബറാക് ഒബാമയുടെയോ ‘നിയമവിരുദ്ധ’ നടപടികളെപ്പറ്റി അന്വേഷണം നടത്താൻ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
നീണ്ട 12 വർഷം എഫ്ബിഐ നയിച്ച മുള്ളർ പ്രഗൽഭനും കണിശക്കാരനുമായ അന്വേഷണ ഉദ്യോഗസ്ഥനായാണ് അറിയപ്പെടുന്നത്.അദ്ദേഹത്തേക്കാൾ കൂടുതൽ കാലം എഫ്ബിഐ ഡയറക്ടർ പദവിയിലിരുന്ന ഒരാളേയുള്ളൂ-പ്രസിഡന്റുമാർപോലും ഭയപ്പെട്ടിരുന്ന ജെ. എഡ്വേഡ് ഹൂവർ. അദ്ദേഹത്തെപ്പോലെ തന്നെ മുഖം നോക്കാതെ നിയമം നടത്തുന്ന മുള്ളറുടെ നിയമനം ട്രംപിനെ ആശങ്കപ്പെടുത്തുന്നുവെങ്കിൽ അതിൽ അൽഭുതപ്പെടാനില്ല.
ട്രംപിന്റെ ആദ്യത്തെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കൾ ഫ്ളിനും ഉദ്വേഗജനകമായ ഈ കഥയിലെ ഒരു മുഖ്യകഥാപാത്രമാണ്. തിരഞ്ഞെടുപ്പിനു മുൻപ്് റഷ്യൻ ഉദ്യോഗസ്ഥരുമായി സമ്പർക്കം പുലർത്തിയിരുന്ന ട്രംപ്് ടീമിലെ ഒരു പ്രമുഖൻ ഇദ്ദേഹമായിരുന്നുവത്രേ. സംഗതി പരസ്യമായതിനെതുടർന്നു കൂടുതൽ വിവാദത്തിന്് ഇടനൽകാതിരിക്കാൻ ഫ്ളിന്നിനെ 24ാം ദിവസം ട്രംപ്് പിരിച്ചുവിടുകയായിരുന്നു.
പക്ഷേ, ഫ്ളിന്നിനെ ട്രംപ്് തീർത്തും കൈവിട്ടില്ല. അദ്ദേഹത്തിന്റെ റഷ്യാബന്ധത്തെപ്പറ്റി അന്വേഷണം ആരംഭിച്ചുകഴിഞ്ഞിരുന്ന എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിയോട്്്് അതവസാനിപ്പിക്കാൻ ട്രംപ്് നിർദേശിച്ചുവത്രേ. അതനുസരിക്കാൻ കോമി വിസമ്മതിച്ചതിനെതുടർന്ന്് അദ്ദേഹത്തെ പിരിച്ചുവിടുകയും ചെയ്തു.
നീതിനിർവഹണത്തിനു തടസ്സമുണ്ടാക്കാൻ ശമ്രിച്ചുവെന്ന അതീവ ഗുരുതരമായ ആരോപണത്തിനാണ് ഇതോടെ ട്രംപ്് വിധേയനായിരിക്കുന്നത്. ഇതു ക്രിമിനൽ കുറ്റമാണ്്. ഇതേ കുറ്റമാണ് നാലു പതിറ്റാണ്ടുമുൻപ്് പ്രസിഡന്റ്് റിച്ചഡ് നിക്സനെതിരെ ആരോപിക്കപ്പെട്ടിരുന്നതും.
നിക്സനെതിരെ കുറ്റവിചാരണാ നടപടികൾ (ഇംപീച്്മെന്റ്്) ആരംഭിക്കാനും അതു കാരണമായി. നടപടികൾ പൂർത്തിയാകുന്നതിനു മുൻപ്് തന്നെ 1974ൽ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. പിൻഗാമിയായ പ്രസിഡന്റ്് ജെറൾഡ് ഫോർഡ് മാപ്പുനൽകിയതിനാൽ കേസുകളിൽ നിന്നെല്ലാം നിക്സൻ രക്ഷപ്പെടുകയും ചെയ്തു.
ട്രംപിനെ ഇംപീച്് ചെയ്യണമെന്ന ആവശ്യവും ഉയരുകയുണ്ടായി. നിക്സനുശേഷം പ്രസിഡന്റ്് ബിൽ ക്ളിന്റനും ഇംപീച്്മെന്റ്് നടപടികളെ നേരിടേണ്ടിവന്നിരുന്നു. എന്നാൽ, അധികാരത്തിലിരുന്ന വെറും നാലു മാസങ്ങൾക്കിടയിൽതന്നെ ഒരു പ്രസിഡന്റ്്്് ഇത്തരമൊരു ഭീഷണിക്കുവിധേയനാകുന്നത് അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമാണ്്.
ഏതായാലും, കോൺഗ്രസിലെ (പാർലമെന്റ്്) ഇരുസഭകളും ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയുടെ നിയന്ത്രണത്തിലായതിനാൽ അദ്ദേഹത്തിനെതിരായ ഇംപീച്്മെന്റ്് നടപടികൾ സാധാരണ ഗതിയിൽ വിജയിക്കാനിടയില്ല. അതേസമയം, റിപ്പബ്ലിക്കന്മാരിൽതന്നെ ട്രംപിൽ അതൃപ്്തി പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടുകയാണെന്നും റിപ്പോർട്ടുകളുണ്ട ്്.
ട്രംപ്്-റഷ്യ ബന്ധത്തെക്കുറിച്ചുള്ള വിവാദം കത്തിനിൽക്കുമ്പോഴാണ് അതിനു കൊഴുപ്പുകൂട്ടുന്ന മറ്റൊരു സംഭവം കൂടിയുണ്ടായത്്. റഷ്യൻ വിദേശമന്ത്രി സെർജി ലാവ്്റോവ്്, അമേരിക്കയിലെ റഷ്യൻ അംബാസഡർ സെർജി കിസ്്ലാക്ക്് എന്നിവരുമായി ഈയിടെ വൈറ്റ്്ഹൗസിൽ ചർച്ച നടത്തിയ ട്രംപ്് അതിനിടയിൽ അവർക്കൊരു രഹസ്യം കൈമാറിയെന്നാണ്് ആരോപണം.
അതിന്റെ പശ്ചാത്തലം ട്രംപ്് ഭരണകൂടത്തിന്റെ ഒരു വിവാദ തീരുമാനമാണ്. മധ്യപൂർവദേശത്തെ ചില രാജ്യങ്ങളിൽനിന്ന്് അമേരിക്കയിലേക്കു പുറപ്പെടുന്ന വിമാനങ്ങളിൽ യാത്രക്കാർ ലാപ്്ടോപ്പും മറ്റു ചില ഇലക്ടോണിക്സ് ഉപകരണങ്ങളും കൈയിൽ കൊണ്ടുപോകുന്നത് മാർച്ചിൽ നിരോധിക്കപ്പെടുകയുണ്ടായി.
ലാപ്്ടോപ്പുകളിൽ ഒളിപ്പിച്ചുവച്ച ബോംബുകളുമായി വിമാനങ്ങൾ തകർക്കാൻ ഇസ്ലാമിക് സ്റ്റേറ്റ്് (ഐഎസ്) ഭീകരർക്കു പരിപാടിയുണ്ടെന്ന്് ഇസ്രയേൽ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നു റഷ്യൻ മന്ത്രിയോടും അംബാസഡറോടും ട്രംപ്്്് പറഞ്ഞുവെന്നായിരുന്നു റിപ്പോർട്ടുകൾ.
രണ്ടു കാരണങ്ങളാലാണ്് ഇതുവിവാദമായത്. ഒന്ന്് : ഒരു രാജ്യം (പ്രത്യേകിച്ച്് സഖ്യരാജ്യം) തരുന്ന രഹസ്യ വിവരം മറ്റൊരു രാജ്യത്തിനു (പ്രത്യേകിച്ച്് സൗഹൃദത്തിലല്ലാത്ത രാജ്യത്തിനു) കൈമാറുന്നത് ആപൽക്കരമാണ്. രണ്ട്് : ഇസ്രയേലിനു വിവരം കിട്ടിയത് ഐഎസിൽ നുഴഞ്ഞുകയറിയ അവരുടെ ചാരന്മാർ മുഖേനയാവാം. രഹസ്യം പുറത്തുപോകുന്നത് അവരുടെ സ്ഥിതി അപകടത്തിലാക്കുന്നു.
റഷ്യക്കാർക്കു താൻ രഹസ്യം കൈമാറിയെന്ന വാർത്തകൾ പക്ഷേ, ട്രംപ് നിഷേധിക്കുകയാണ്് ചെയ്തത്. അതാണ് സത്യമെന്നു റഷ്യ സ്ഥിരീകരിക്കുകയും ചെയ്തു. ഏതാണ് സത്യം ? സംശയം ഇപ്പോഴും ബാക്കികിടക്കുന്നു. വിദേശത്തെ ചില പ്രമുഖ നേതാക്കളുമായി നേരിട്ട്് ഇടപഴകാൻ കിട്ടുന്ന അവസരം ട്രംപ്് എങ്ങനെ ഉപയോഗിക്കുമെന്നായിരിക്കും അടുത്ത ദിവസങ്ങളിൽ ലോകം ഉറ്റുനോക്കുക.