വാനാക്രൈ ആക്രമണത്തിന്റെ പഴി ഉത്തര കൊറിയയുടെ തലയില്‍ വയ്ക്കാന്‍ ശ്രമം. വിദേശ സൈബര്‍ ക്രിമിനലുകളുടെ പങ്കിനെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പ്രസിഡന്റ് ട്രംപിന്റെ ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസെര്‍ട് അറിയിച്ചു. ആക്രമണത്തിന്റെ തീവ്രത കുറഞ്ഞിട്ടുണ്ട്. ഇതുവരെ 150 രാജ്യങ്ങളിലായി മൂന്നുലക്ഷം കംപ്യൂട്ടറുകളിലാണ് വാനാക്രൈ നുഴഞ്ഞുകയറിയത്.
വിന്‍ഡോസിലെ പിഴവ് രഹസ്യമാക്കി വച്ച് ചാരവൃത്തിക്ക് ഉപയോഗിച്ച യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിക്കു നേരെ കടുത്ത വിമര്‍ശനം ഉയരുന്നതിനിടെയാണ് അമേരിക്കന്‍ കമ്പനികളായ സിമാന്‍ടെകും കാപര്‍സ്കിയും ആരോപണവുമായി രംഗത്തെത്തിയത്. വാനാക്രൈയ്ക്ക് ഉത്തരകൊറിയയിലെ ഹാക്കര്‍ സംഘമായ ലാസറസിന്റെ പ്രോഗ്രാമുകളുമായി സാമ്യമുണ്ടെന്നാണ് ഇവരുടെ ആരോപണം.
ഉത്തരകൊറിയ എന്ന് എടുത്തു പറഞ്ഞില്ലെങ്കിലും വിദേശ സൈബര്‍ ക്രിമിനല്‍ സംഘങ്ങളുടെ പങ്ക് അന്വേഷിക്കുന്നതായി ആഭ്യന്തര സുരക്ഷാ ഉപദേഷ്ടാവ് ടോം ബൊസെര്‍ടും അറിയിച്ചു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയാണ് റാന്‍സംവെയര്‍ സൃഷ്ടിച്ചതെന്ന ആരോപണം ബൊസെര്‍ട് തള്ളി. അതേസമയം, വാനാക്രൈയുടെ അമേരിക്കന്‍ ബന്ധം ഉന്നതരാഷ്ട്രീയചര്‍ച്ചകളില്‍ തന്നെ വിഷയമാവണമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ആവശ്യപ്പെട്ടു.