നൈജീരയയിൽനിന്ന് ബൊക്കോ ഹറം ഭീകരസംഘടന തട്ടിക്കൊണ്ടുപോയ സ്കൂൾ വിദ്യാർഥിനികളിൽ 82 പേരെക്കൂടി വിട്ടയച്ചു. തടവില്‍ കഴിയുന്ന സംഘടനയുമായി അനുഭാവമുള്ളവരിൽചിലരെ വിട്ടുനൽകിയാണ് സര്‍ക്കാര്‍ പെൺകുട്ടികളെ മോചിപ്പിച്ചത്. വടക്കുകിഴക്കൻ നൈജീരിയയിൽ ഇസ്ലാമിക് കാലിഫേറ്റ് രൂപവൽക്കരിക്കാൻ പൊരുതുന്ന ഭീകരരുടെ പിടിയില്‍ ഇനും നൂറിലധികം പെണ്‍കുട്ടികളുണ്ട്. രാജ്യന്തര മധ്യസ്ഥന്‍മാരുടെ സഹായത്തോടെയാണു ഭീകരരുമായി മൂന്നു നാലുമാസം തുടര്‍ച്ചയായി നടത്തിയ ചര്‍ച്ചയാണ് ഫലംകണ്ടത്.
തടവുകാരെ കൈമാറിയെങ്കിലും അവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മോചിപ്പിച്ച പെൺകുട്ടികളെ അബുജയിലെത്തിച്ചു. ഇന്നു പ്രസിഡന്റ് മുഹമ്മദു ബുഹാരി കുട്ടികളെ സന്ദര്‍ശിക്കും. പെൺകുട്ടികളെ മോചിപ്പിക്കാനായതിൽ സുരക്ഷാ ഏജൻസികളോടും സ്വിറ്റ്സർലൻഡ് സർക്കാർ, രാജ്യാന്തര സംഘടനയായ റെഡ് ക്രോസ് തുടങ്ങിയവയോടുമുള്ള നന്ദിയും ബുഹാരി അറിയിച്ചുബാക്കി പെൺകുട്ടികളെക്കൂടി മോചിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണെന്നും അധികൃതർ അറിയിച്ചു. 2014 ഏപ്രിൽ 14ന് ചിബോക്കിലെ പെൺകുട്ടികൾക്കുള്ള സർക്കാർ സ്കൂൾ ആക്രമിച്ച ബോക്കോ ഹറം 276 പേരെയാണു തട്ടിയെടുത്തത്. ലൈംഗിക അടിമകളായും ചാവേർ ബോംബുകളായും പാചകക്കാരായും ഉപയോഗിക്കാനാണ് 16നും 18നും ഇടയിലുള്ള കുട്ടികളെ തട്ടിക്കൊണ്ടു പോയത്. കൂട്ട ബഹളത്തിനിടയിൽ അൻപത്തേഴോളം പെൺകുട്ടികൾ രക്ഷപ്പെട്ടിരുന്നു. ബാക്കിയുള്ളവരില്‍ 21പേരെ കഴിഞ്ഞ ഒക്ടോബറില്‍ മോചിപ്പിച്ചിരുന്നു.
Advertisement