തന്റെ ജീവനെടുത്ത സ്ഫോടനത്തിന്റെ ചിത്രം ലോകത്തിനുവേണ്ടി പകർത്തിയ യുഎസ് ഫൊട്ടോഗ്രഫറുടെ ധീരത ശ്രദ്ധ നേടുന്നു.
യുഎസ് യുദ്ധ ഫൊട്ടോഗ്രഫറായ ഹിൽഡ ക്ലേയ്ട്ടണാണ് ഈ ധീരവനിത. അഫ്ഗാനിസ്ഥാനിൽ കാബൂളിനു കിഴക്കു ലാഗ്‌മാൻ പ്രവിശ്യയിൽ സൈനിക പരിശീലനം ക്യാമറയിലാക്കുന്നതിനിടെ 2013 ജൂലൈ രണ്ടിനു നടന്ന സ്ഫോടനത്തിൽ ഹിൽഡ അടക്കം അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാൻകാരിയായ യുദ്ധ ഫൊട്ടോഗ്രഫറും ഹിൽഡയ്ക്കൊപ്പം കൊല്ലപ്പെട്ടിരുന്നു. മരണത്തിനു തൊട്ടുമുൻപ് ഇവരെടുത്ത ചിത്രം യുഎസ് സൈന്യമാണു പുറത്തുവിട്ടത്.
ക്ലേയ്ട്ടണ്‍ കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് പകർത്തിയ ചിത്രങ്ങൾ