E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:54 AM IST

Facebook
Twitter
Google Plus
Youtube

More in World

ഫ്രഞ്ച് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിലേക്ക്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഫ്രാന്‍സ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക്. തീവ്രദേശീയ നിലപാടുള്ള മറീന്‍ ലെപെന്നും മിത വലതുപക്ഷക്കാരനായ ഇമാനുവല്‍ മാക്രോനും രണ്ടാം റൗണ്ടില്‍ മത്സരിക്കും. ഫ്രാന്‍സിന്‍റെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് ചരിത്രത്തിലാദ്യമായി യാഥാസ്ഥിക വലതുപക്ഷവും സോഷ്യലിസ്റ്റ് പ്രതിനിധിയും രണ്ടാം റൗണ്ടില്‍ കടന്നില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 

ആദ്യ ഘട്ടവോട്ടെടുപ്പില്‍ മിതവാദിയും ഒരു വര്‍ഷം മാത്രം ആയുസ്സുള്ള പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയുമായ ഇമാനുവല്‍ മാക്രോണിനാണ് മുന്‍ തൂക്കം. തീവ്ര വലതുപക്ഷത്തിലെ മറീന്‍ ലെ പെന്‍ തൊട്ടു പിന്നിലാണ്. മാക്രോനിന് 23 ശതമാനം വോട്ടും മറീന്‍ ലെ പെന്നിന് 21.4 ശതമാനം വോട്ടുകളും ലഭിച്ചു. മത്സരാര്‍ത്ഥികളില്‍ ആര്‍ക്കും 50 ശതമാനം വോട്ട് ലഭിക്കാത്തതിനാല്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയ മാക്രോനും, മാറീന്‍ ലെ പെന്നും രണ്ടാം ഘട്ടത്തില്‍ ഏറ്റു മുട്ടും. 

യാഥാസ്ഥിക വലതുപക്ഷവും സോഷ്യലിസ്റ്റ് പ്രതിനിധിയും രണ്ടാം റൗണ്ടില്‍ കടന്നില്ല. സോഷ്യലിസ്റ്റ് സ്ഥാനാര്‍ത്ഥിക്ക് സമാഹരിക്കാനായത് ആറു ശതനാനം വോട്ടുകള്‍ മാത്രം. യൂറോപ്യന്‍ യൂണിയനുമായുള്ള രാജ്യത്തിന്‍റെ ബന്ധത്തെ ഈ തിരഞ്ഞെടുപ്പ് നിര്‍ണയിക്കും. യുറോപ്യന്‍ യൂണിയന്‍ വിടണമെന്നാണ് മരീന്‍ ലെ പെന്നിന്‍റെ വാദം. കുടിയേറ്റ വംശീയ, ന്യൂനപക്ഷവിരുദ്ധ നിലപാടുകളുമുള്ള വ്യക്തി കൂടിയാണ് മറീന്‍ ലെപെന്‍. ഇമാനുവല്‍ മാക്രോണാകട്ടെ യൂറോപ്യന്‍ യൂണിയന്‍ അനുകൂലിയാണ്. വിശാലമതകാഴ്ചപ്പാടും ഈ മുന്‍ ധനമന്ത്രിക്കുണ്ട്. 

ഫ്രാന്‍സിന്‍റെ ശബ്ദം യൂറോപ്പില്‍ മുഴക്കുമെന്ന് മാക്രോണ്‍ പറഞ്ഞു. മാക്രോന്‍ ജയിക്കുമെന്നാണ് അഭിപ്രായവോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്. മെയ് ഏഴിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ മാക്രോണാണ് സാധ്യതയില്‍ മുമ്പില്‍. അതിനിടെ തിരഞ്ഞെടുപ്പിനിടെ പല സ്ഥാലങ്ങളിലും മറീന്‍ ലെ പെന്നിന്‍റെ പാര്‍ട്ടിയായ നഷാണല്‍ ഫ്രണ്ടിനെതിരെ പ്രതിഷേധങ്ങള്‍ അരങ്ങേറി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :