ഫെയർഫീൽഡ് (കണക്ടികട്ട്) ∙ പാൻ കേക്ക് തീറ്റ മത്സരത്തിനിടെ ഭക്ഷണം തൊണ്ടയിൽ കുരുങ്ങി 20 വയസ്സുള്ള കോളജ് വിദ്യാർഥിനി മരിച്ചു. ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി സേക്രട്ട് ഹാർട്ട് യൂണിവേഴ്സിറ്റിയിൽ നടന്ന തീറ്റ മത്സരത്തിൽ പങ്കെടുത്ത ഫെയർഫീൽഡ് റോമൻ കാത്തലിക് സ്കൂൾ വിദ്യാർഥിനി കെയ്റ്റ് ലിൻ നെൽസന്റെ മരണം ന്യുയോർക്ക് പ്രിസബിറ്റീരിയൻ– കൊളംബിയ യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ വെച്ചായിരുന്നു.
അഞ്ചു പാൻ കേക്ക് കഴിച്ചു കഴിഞ്ഞ ഉടൻ വിദ്യാർഥിനി തറയിൽ വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വിദ്യാർഥിനികൾ തൊണ്ടയിൽ കുരുങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ നീക്കം ചെയ്യാൻ ശ്രമിച്ചുവെങ്കിലും വിഫലമായി. സംഭവ സ്ഥലത്തു പാഞ്ഞെത്തിയ പാരാമെഡിക്ക്സ് സിപിആർ നൽകി വിദ്യാർഥിനിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.
സെപ്റ്റംബർ 11 ഭീകരാക്രമണത്തിൽ ഈ വിദ്യാർഥിനിയുടെ പിതാവ് കൊല്ലപ്പെട്ടിരുന്നു. മരണമടഞ്ഞ പിതാവിന്റെ അവയവദാനത്തിൽ അഭിമാനം കൊണ്ടിരിക്കുന്ന കെയ്റ്റിലിൻ തന്റെ അവയവങ്ങളും ദാനം ചെയ്യുമെന്ന് ആവർത്തിച്ചു പറയാറുണ്ടായിരുന്നു. ഇവരുടെ താല്പര്യത്തെ മാനിച്ചു അവയവങ്ങൾ ഡൊണേറ്റ് ചെയ്യുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.