യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിൽ താരസംഘടനയായ അമ്മയുടെ പ്രതികരണങ്ങൾ വെറും വികാരപരം മാത്രമെന്ന വിമർശനവുമായി തെന്നിന്ത്യൻ നടി പത്മപ്രിയ. മുമ്പൊരിക്കൽ തനിക്ക് വളരെ അടുത്തറിയാവുന്ന ഒരു നടിക്ക് ഡ്രൈവറുടെ ആക്രമണം നേരിടേണ്ടിവന്നിട്ടുണ്ടെന്നും പത്മപ്രിയ വെളിപ്പെടുത്തി. ഒരു ദേശിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തൽ.
‘‘തന്നെ കടന്നുപിടിച്ച ഡ്രൈവർക്കെതിരേ നടി പരാതിയുമായി സംവിധായകന്റെ അടുത്തെത്തി. എന്നാൽ പ്രശസ്തസംവിധായകൻ നടിയോട് പ്രശ്നമുണ്ടാക്കരുതെന്നാണു നിർദ്ദേശിച്ചത്. സംഭവം സിനിമയെ പ്രതികൂലമായി ബാധിക്കരുതെന്നു കരുതി സംവിധായകന്റെ നിർദ്ദേശത്തിന് നടി വഴങ്ങി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിലും അവളുടെ വണ്ടിയോടിച്ചത് അതേ ഡ്രൈവർ തന്നെയായിരുന്നു എന്നും പത്മപ്രിയ പറയുന്നു.