കടുത്ത വേനലില്‍ മഴ പെയ്യുന്നതിനായി കഴിഞ്ഞ വർഷമാണ് ഭോപ്പാലിൽ ആഘോഷമായി തവളകളെ കല്യാണം കഴിപ്പിച്ചത്. ജൂലൈ 19ന് നടന്ന തവളക്കല്യാണത്തിന്റെ വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു.
ജൂലൈക്ക് ശേഷം ഭോപ്പാൽ കനത്ത മഴയിൽ വലയുകയാണ്. റെക്കോർഡ് മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്. നർമ്മദ നദി കരകവിഞ്ഞൊഴുകി. ജലനിരപ്പ് ഉയർന്നതോടെ അണക്കെട്ടുകളുടെ ഷട്ടറുകൾ തുറന്നു. മഴ ശമിക്കാതായതോടെ കല്യാണം കഴിപ്പിച്ച തവളകളുടെ ബന്ധം വേർപ്പെടുത്തിയിരിക്കുകയാണ് ഗ്രാമീണർ.
രണ്ട് തവളകളെ വിവാഹം കഴിപ്പിച്ചാൽ വേനൽ അകന്ന് മഴ വരുമെന്നാണ് ഗ്രാമീണരുടെ വിശ്വാസം. എന്നാൽ മഴ ശമിക്കാതായതോടെയാണ് തവള ദമ്പതികളെ വേർപ്പെടുത്തിയത്.