ടെഡി ബിയറിനുള്ളിൽആശുപത്രി മാലിന്യങ്ങൾ, സത്യാവസ്ഥ കാണിച്ച് വീട്ടമ്മയുടെ ഫേസ്ബുക്ക ലൈവ്

teddy-bear
SHARE

കുഞ്ഞ് വാശി പിടിച്ചു കരഞ്ഞപ്പോൾ വഴിയരികിൽ നിന്ന് ഒരു ടെഡിബിയറിനെ വാങ്ങയിതാണ് ആലപ്പുഴ സ്വദേശിയായ ശ്രീമോൾ. കഴിഞ്ഞമാസം ഊട്ടിയിലേക്ക് നടത്തിയ യാത്രയ്ക്കിടെ ആലപ്പുഴ സ്വദേശിയായ ശ്രീമോള്‍ വഴിയരികിൽ നിന്നു വാങ്ങിയ പാവയ്ക്കുള്ളിൽനിന്നും ലഭിച്ചത് ആശുപത്രി മാലിന്യങ്ങള്‍.

പാവ വാങ്ങിയപ്പോള്‍ മുതല്‍ വീടിനുള്ളില്‍ ദുര്‍ഗന്ധമുണ്ടായിരുന്നതായി ശ്രീമോൾ പറയുന്നു. അപ്പോഴൊന്നും പുതിയ പാവയെ സംശയിച്ചില്ല. ദുർഗന്ധത്തിന് മറ്റൊരു കാരണവും കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് പാവ പരിശോധിച്ചത്. വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിക്കച്ചവടക്കാരനില്‍ നിന്നാണ് വലുപ്പമുള്ള ടെഡി ബെയര്‍ വാങ്ങിയത്. ഇതരസംസ്ഥാനക്കാരനായ കച്ചവടക്കാരന്റെ പക്കൽ നിന്ന് 350 രൂപയ്ക്കാണ് പാവ വാങ്ങിയത്. 

വാങ്ങിയ പാവയ്ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെയാണ് തങ്ങള്‍ അത് തുറന്നു നോക്കിയതെന്ന് ഫെയ്സ്ബുക്ക് ലൈവില്‍ ശ്രീമോള്‍ പറയുന്നു. തുറന്നു നോക്കിയപ്പോള്‍ ഉള്ളിൽ രക്തവും മരുന്നും നിറഞ്ഞ പഞ്ഞികളും ബാന്‍ഡ് എയ്ഡും. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച ശേഷം ഉപേക്ഷിച്ച പഞ്ഞിയാണ് ഇതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തുറന്നതിന് ശേഷവും രൂക്ഷമായ ദുര്‍ഗന്ധമാണ് ഉള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലും ആകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലുള്ളതെന്നും ശ്രീമോള്‍ ഫേസ്ബുക്ക് ലൈവിൽ പറയുന്നു.

MORE IN SPOTLIGHT
SHOW MORE