വിവാഹശേഷം വിരാട് കോഹ‌്‌ലി കളികളത്തിലേക്ക് തിരികെ എത്തിയരിക്കുകയാണ്. ദക്ഷിണാഫ്രികയ്ക്കെതിരായ സെഞ്ചൂറിയനിലെ രണ്ടാം ടെസ്റ്റിൽ നേടിയ സെഞ്ചുറി അനുഷ്കയ്ക്കാണ് കോഹ്‌ലി സമ്മാനിച്ചത്. 150 റൺസ് നേടിയപ്പോൾ അനുഷ്‌ക്ക അണിയിച്ച വിവാഹ മോതിരത്തില്‍ ആദ്യം ചുംബിച്ച കോഹ്‌ലി കഴുത്തിലെ മാലയില്‍ ആ മോതിരം കോര്‍ത്ത് ഇടുകയായിരുന്നു. ഗ്യാലറിയില്‍ അനുഷ്‌ക്കയെ സാക്ഷിയാക്കിയായിരുന്നു കോഹ്‌ലിയുടെ പ്രകടനം.
നേരത്തെ ഒന്നാം ടെസ്റ്റില്‍ കോഹ്‌ലിയുടെ മോശം ഫോം അനുഷ്‌ക്ക കാരണമാണെന്ന് ആരോപിച്ചവര്‍ക്കുളള തിരിച്ചടികൂടിയായിരുന്നു കോഹ്‌ലിയുടെ സെഞ്ചുറി പ്രകടനം. ടെസ്റ്റ് കരിയറില്‍ ഒമ്പതാം തവണയാണ് കോഹ്‌ലി 150 കടക്കുന്നത്. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ വളരെ വേഗത്തിലായിരുന്നു കോഹ്‌ലി 150 റണ്‍സിലെത്തിയത്. എന്നാൽ രോഹിത് ശർമ്മയെ കോപ്പിയടിക്കുകയാണ് കോഹ്‌ലി ചെയ്തതെന്നായിരുന്നു ആരാധകരുെട വിമർശനം. നേരത്തെ ശ്രീലങ്കയ്‌ക്കെതിരെ വിവാഹ വാര്‍ഷിക ദിനത്തില്‍ ഡബിള്‍ സെഞ്ച്വറി നേടിയ രോഹിത്ത് വിവാഹ മോതിരത്തില്‍ ചുംബിച്ചിരുന്നു. ഭാര്യ ഋതിക ഇതുകണ്ട് ഈറഞ്ഞണിഞ്ഞിരുന്നു.