നെടുംകുന്നം ∙ വളർത്തു തത്തയും നായയും നൽകിയ മുന്നറിയിപ്പു വീട്ടുകാർക്ക് രക്ഷയായി. ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് മൈലാടി കലവറ റോഡിൽ വട്ടക്കാവിന് സമീപം തടത്തിൽ മോഹനന്റെ വീട്ടിലേക്കാണ് മൂന്നരയടി നീളമുള്ള മൂർഖൻ പാമ്പെത്തിയത്.
തത്തയുടെയും നായയുടെയും പേടിച്ചുള്ള ശബ്ദം കേട്ടെത്തിയ മോഹനന്റെ മകൾ നീതു നടത്തിയ പരിശോധനയിലാണ് വീട്ടുമുറ്റത്ത് പട്ടിക്കൂടിനു സമീപം പാതി വിഴുങ്ങിയ തവളയുമായി മൂർഖനെ കണ്ടത്. ഒടുവിൽ വാവ സുരേഷിനെ അറിയിക്കുകയായിരുന്നു. വാവ സുരേഷ് എത്തുമെന്നറിഞ്ഞതോടെ പ്രദേശത്തേക്ക് നൂറുകണക്കിനാളുകൾ ഒഴുകിയെത്തി. സുരേഷ് മുക്കാൽ മണിക്കൂറോളം പരിശ്രമിച്ച് മൺതിട്ടയിളക്കി പെൺമൂർഖനെ പിടികൂടുകയായിരുന്നു