E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:52 PM IST

Facebook
Twitter
Google Plus
Youtube

More in Spotlight

വിഎസ് മാത്രമല്ല, ഗൗരിയമ്മയും പാടും... ഞാന്‍ സാക്ഷി

Follow Facebook
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

vs-gouriyamma-vakkadakkam-4-10-17-2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇക്കഴിഞ്ഞ ആഴ്ച ദേവരാജന്‍ പുരസ്ക്കാരം ഗായകന്‍ പി.ജയചന്ദ്രന് സമ്മാനിക്കുന്ന വേദിയില്‍ കേരളം പുതിയൊരു ഗായകന്‍റെ പിറവിക്കു കൂടി സാക്ഷ്യം വഹിച്ചു. അന്നു മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി നമ്മെ ഞെട്ടിച്ചത് സാക്ഷാല്‍ വി.എസ്. അച്യുതാനന്ദന്‍.

ഇനി വി.എസ്. മാത്രമല്ല ഗൗരിയമ്മയും പാടുമെന്നു പറഞ്ഞാല്‍  നിങ്ങള്‍ ചിരിക്കുമോ?

ചിരിക്കേണ്ട കേട്ടോ!

ഗൗരിയമ്മ പാടിയത് ഞാന്‍ കേട്ടിട്ടുണ്ട്.

കഥ നടക്കുന്നത് 18 വര്‍ഷം മുന്‍പാണ്. പത്രപ്രവര്‍ത്തകനായ ഷാജന്‍ സി. മാത്യു ഗൗരിയമ്മയെ കാണാന്‍ പോകുന്നു. (ഷാജന്‍ ഇന്ന് മനോരമയിലാണ്. അന്ന് മറ്റൊരു പത്രത്തിലാണ് അദ്ദേഹം) ഞാനും ഷാജന്‍റെ ഒപ്പം കൂടി.

ഷാജന്‍ ഇന്‍റര്‍വ്യൂ ചെയ്യുന്നതിനിടയിലാണ് ഗൗരിയമ്മ ടി.വി.തോമസിനെ ആദ്യമായി കണ്ട നിമിഷം ഓര്‍ത്തെടുത്തത്. ഹോസ്റ്റലിനു മുന്നിലെ മരച്ചുവട്ടില്‍ ജുബ്ബയും മഞ്ഞ മല്‍മല്‍ മുണ്ടുമണിഞ്ഞ് നിന്ന ടി.വിയെ തൊട്ടുമുന്‍പു കണ്ട പോലെ അവര്‍ വരച്ചുകാട്ടി. ആ സൂക്ഷ്മമായ വിവരണം അവര്‍ എത്രമേല്‍ ടി.വിയെ പ്രണയിച്ചിരുന്നുവെന്ന് ഞങ്ങളോട് പറഞ്ഞു. ടി.വിയെ പിന്നേയും ഓര്‍ത്ത് അവര്‍ പറഞ്ഞു - ടി.വിക്ക് രണ്ട് ദൗര്‍ബല്യങ്ങളുണ്ടായിരുന്നു – മദ്യവും സ്ത്രീയും. 

ടി.വിക്ക് ദുഃസ്വഭാവങ്ങള്‍ ഉണ്ടായിരുന്നു എന്നല്ല - ദൗര്‍ബല്യങ്ങളുണ്ടായിരുന്നു എന്ന്.

സ്നേഹം മറ്റുള്ളവരുടെ കുറവുകള്‍ ലഘൂകരിച്ച് കാണാന്‍ നമ്മെ പ്രേരിപ്പിക്കുമല്ലോ - ഇവിടെയും ഗൗരിയമ്മയുടെ പ്രണയമാണ് ഞങ്ങള്‍ കണ്ടത്.

സംഭാഷണം അങ്ങനെ നീണ്ടു പോകുന്നതിനിടയിലാണ് ഗൗരിയമ്മ തന്‍റെ ചില കേളേജ് മേറ്റിനെക്കുറിച്ച് പറഞ്ഞത്.

അവരില്‍ പ്രമുഖന്‍ ആരെന്നല്ലേ- ആ തലമുറയുടെ അനുരാഗമായിരുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. ഞങ്ങളെ അമ്പരപ്പിച്ചുകൊണ്ട് പിന്നെ ഗൗരിയമ്മ ചങ്ങമ്പുഴ കവിത ചൊല്ലി. 

കേരളം കണ്ട ഏറ്റവും കര്‍ക്കശയായ ഭരണാധികാരി ഏറ്റവും കാല്‍പ്പനികമായ ചങ്ങമ്പുഴക്കവിത ചൊല്ലുക. ഞങ്ങള്‍ക്കത് വിശ്വസിക്കാനായില്ല.

പിന്നെ ഷാജന്‍ ചോദിച്ചു - അക്കാലത്ത് ചങ്ങമ്പുഴയോടൊ മറ്റോ ഗൗരിയമ്മയ്ക്ക്  പ്രണയം തോന്നിയിരുന്നോ?

ഗൗരിയമ്മ ചൂടായി - എടോ അയാള്‍ക്ക് സകല പെണ്ണുങ്ങളോടും പ്രണയമായിരുന്നെടോ. 

അത് ശരിയാകും. മാത്രമല്ല ഗൗരിയമ്മ ചങ്ങമ്പുഴ കവിതകള്‍ മാത്രമേ ഹൃദയത്തില്‍ കൊണ്ടുനടന്നിട്ടുണ്ടാകൂ. ഗൗരിയമ്മയുടെ ഹൃദയം സദാ ഹോസ്റ്റല്‍ മുറ്റത്തെ ആ മരച്ചോട്ടില്‍ ആയിരുന്നല്ലോ. അതു കൊണ്ടാകാം പില്‍ക്കാലത്ത് എകെജി. പ്രണയാഭ്യര്‍ത്ഥന നടത്തിയിട്ടും (ഇത് ഗൗരിയമ്മ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ്) അവര്‍ നിഷ്ക്കരണം നോ പറഞ്ഞുകളഞ്ഞത്. 

പിന്നെ ഉള്ളിലെ പ്രണയം ആകാം എത്രയോ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ചങ്ങമ്പുഴ കവിത ഓര്‍ത്തുവയ്ക്കാന്‍ അവരുടെ മനസ്സിന് തുണയായത്. 

ഇനി ഒരു തമാശയ്ക്ക് ഒന്ന് സങ്കല്‍പിച്ചു നോക്കൂ.‌.. വി.എസ്. ഒരു വേദിയില്‍ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി പാടുന്നു. പിന്നാലെ ഗൗരിയമ്മയുടെ വക ചങ്ങമ്പുഴ കവിത..

ചിരിവരുന്നുണ്ട് അല്ലേ? 

ഉവ്വ്, കല്ലാണു നെഞ്ചിലെന്ന് നാം കരുതുന്ന പലരും നീലകരിമ്പി ന്‍തുണ്ടാകാം.. നമ്മളതു നോക്കാത്തതാകാം...

കലയുടെയും കവിതയുടെയും ശക്തിയും അതാണ് - അതു മഹാശിലകളെ കരിമ്പിന്‍ മധുരമാക്കും.