ദക്ഷിണാഫ്രിക്കയിലെ തെക്കന്‍ പ്രവിശ്യകളില്‍ ഒന്നാണ് ലിംപോപോ. കൂടുതലും വനമേഖലയായ ഈ പ്രദേശം സാവന്നാ പുല്‍മേടുകള്‍ക്ക് പ്രശസ്തമാണ്. ഒപ്പം സിംഹങ്ങൾക്കും. എന്നാല്‍ കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ 7 സിംഹങ്ങളെ വേട്ടയാടപ്പെട്ട നിലയില്‍ കണ്ടെത്തിയതോടെ പ്രദേശത്തെ വനപാലകര്‍ ആശങ്കയിലാണ്. വിനോദത്തിനു വേണ്ടി നടത്തിയതല്ല ഈ വേട്ട എന്ന് സിംഹങ്ങളുടെ മൃതദേഹങ്ങള്‍ കാണുമ്പോള്‍ തന്നെ വ്യക്തമായിരുന്നു. ഹൃദയവും കരളും ശ്വാസകോശങ്ങളും ഉള്‍പ്പടെയുള്ള ആന്തരികാവയവങ്ങള്‍ നഷ്ടപ്പെട്ട നിലയിലായിരുന്നു അവ കാണപ്പെട്ടത്.
മൂതി എന്നറിയപ്പെടുന്ന ആഭിചാരക്രിയയ്ക്കായാണ് സിംഹങ്ങളുടെ ആന്തരികാവയവങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കെനിയയില്‍ നിന്നെത്തുന്ന ഗോത്രവിഭാഗങ്ങളിലെ പുരോഹിതരാണണ് ഈ ക്രിയ ചെയ്യുന്നത്. വ്യാപാരങ്ങളില്‍ അഭിവൃദ്ധിയുണ്ടാകാന്‍ ഈ ആഭിച്രാക്രിയയിലൂടെ സാാധിക്കുമെന്നാണ് പരക്കെയുള്ള അന്ധവിശ്വാസം.
രണ്ടു രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് ലിംപോപോ. അതിനാല്‍ പുറത്തുനിന്നെത്തുന്ന വേട്ടക്കാരായിരിക്കാം ഇതിനു പിന്നിലെന്നാണ് ഇവരുടെ നിഗമനം കരുതുന്നു. അതിര്‍ത്തിപ്രദേശമായതിനാലും കാട് മറ്റു രാജ്യങ്ങളിലേക്കു കൂടി വ്യാപിച്ചു കിടക്കുന്നതിനാലും വേട്ടക്കാര്‍ക്ക് രക്ഷപെടാനും എളുപ്പമാണ്. ഇതായിരിക്കാം സിംഹവേട്ടയ്ക്കായി ലിംപോപോ തിരഞ്ഞെടുക്കുന്നതെന്നാണ് അധികൃതരുടെ നിഗമനം..
ഏതായാലും കഴിഞ്ഞ മാസം നാല് സിംഹങ്ങളെ ഈ രീതിയില്‍ ജീവനറ്റ നിലയില്‍ കണ്ടെത്തിതോടെ സുരക്ഷയും അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സിംഹവേട്ടയ്ക്ക് അനുമതിയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഒന്നാണ് ദക്ഷിണാഫ്രിക്ക. പക്ഷെ ഇത് സ്വകാര്യവനമേഖലകളില്‍ മാത്രമായി നിജപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല ഏതാണ്ട് 25 ലക്ഷത്തോളം രൂപ ഇതിനു ചിലവും വരും.