ഈ അച്ഛനു നട്ടഭ്രാന്താണോ? മകന്റെ ജീവനാണോ പഴന്തുണിക്കഷ്ണമാണോ അയാൾക്കു വലുത് എന്നാണ് ആളുകളുടെ ചോദ്യം. ഈ അച്ഛന്റെ ആവശ്യം കേട്ടാൽ സ്വബോധമുള്ള ആരും അങ്ങനെ ചോദിച്ചു പോകും. രക്തധമനികളിൽ തടസ്സംനേരിട്ട കുട്ടിയുടെ ജീവൻ രക്ഷിക്കാനുള്ള ഡോക്ടർമാരുടെ ശ്രമത്തിനിടെ കുട്ടി ധരിച്ചിരുന്ന വസ്ത്രത്തിൽ ചില കീറലുകളുണ്ടായി. ശസ്ത്രക്രിയക്കു ശേഷം പുറത്തു വന്ന ഡോക്ടർമാരോട് കുട്ടിയുടെ അച്ഛൻ ആവശ്യപ്പെട്ടത് 1500 യുവാൻ ( ഏകദേശം 14714.41 ഇന്ത്യൻ രൂപ).
ചൈനയിലാണ് സംഭവം. മകന്റെ ജീവൻ രക്ഷിച്ച തങ്ങളെന്തിനാണ് പിതാവിന് അത്രയും തുക നൽകേണ്ടതെന്ന് ചോദിച്ച ഡോക്ടർമാർക്കു നേരെ കയർത്തുകൊണ്ട് അയാൾ പറഞ്ഞു. ''എന്റെ മകന്റെ ഷർട്ടിന്റെ പോക്കറ്റ് കാണുന്നില്ല. ഷർട്ടിൽ കുറച്ചു കീറലുമുണ്ട്. അതിനുത്തരവാദികളായ ഡോക്ടർമാർ നഷ്ടപരിഹാരമായി ആ തുക നൽകണം''. അച്ഛന്റെ ഈ ഡിമാന്റ് ചർച്ചയായതോടെ ഇയാൾക്ക് മകന്റെ ജീവനാണോ വലുത് ഷർട്ടാണോ വലുത് എന്ന ചോദ്യമാണുയരുന്നത്.