E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

കുത്തനെയുള്ള പാറക്കെട്ടുകൾ കയറുന്ന ചിലന്തിപ്പെണ്‍കുട്ടികള്‍-വിഡിയോ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കണ്ടാൽ ആരും ഒന്നു ഭയക്കും. നൂറടിപ്പൊക്കത്തിൽ കുത്തനെകിടക്കുന്ന പാറകൂട്ടങ്ങളിൽ അള്ളിപിടിച്ചു കയറുന്ന സ്ത്രീകളെ ചൈനയുടെ ഗൂഷോ പ്രവശ്യയിൽ‍കാണാൻ സാധിക്കും.  സുരക്ഷ മാനദണ്ഡമായ ചരടുകളൊന്നും ഉപയോഗിക്കാതെയുള്ള ഇൗ സാഹസികത കാണാൻ നിരവധി സന്ദർശകരാണ് ഇവിടേക്ക് എത്തുന്നത്. 

തന്നോടു അവർ പറഞ്ഞത് ഇത് പുരുഷൻമാർ മാത്രം ചെയ്യുന്ന സാഹസികതയെന്നാണ്. പക്ഷേ താൻ വിചാരിക്കുന്നത് പുരുഷനും സ്ത്രീയും  തുല്യരെന്നാണ്. അങ്ങനെ താനും മലകയറ്റം പഠിച്ചു തുടങ്ങിയെന്നു ലോ ഡെൻപിൻ എന്ന ഗ്രാമീണവനിത ആവേശത്തോടെ പറയുന്നു. സ്പൈഡർ വുമൻ എന്നപേരിലാണ് ഡെൻപിൻ കൂട്ടുകാർക്കിടയിൽ അറിയപ്പെടുന്നത്. തന്നെപ്പോലെ നിരവധി പെൺകുട്ടികൾ ഈ സാഹസിക പ്രവർത്തിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഇവർ പറയുന്നു.

എന്നാൽ വിനോദസഞ്ചാരമേഖലയെ ഉദേശിച്ചു തുടങ്ങിയ സാഹസികതയല്ല ഇൗ മലകയറ്റം. മരിച്ച ബന്ധുകളുടെ ശവശരീരം മലമുകളിൽ കൊണ്ടുപോയി അടക്കം ചെയുക എന്ന പരമ്പരാഗത ആചാരത്തിന്റെ ഭാഗമായിരുന്നു ഇൗ സാഹസികത. നൂറ്റാണ്ടുകളായി പിൻതുടർന്നു പോന്നിരുന്നു ഈ ആചാരം. ഒൗഷധസസ്യങ്ങൾ മലമുകളിൽ നിന്നും ശേഖരിക്കാനും ഗ്രാമീണർ പാറക്കൂട്ടങ്ങളുടെ മുകളിലേക്ക് പോകുമായിരുന്നു. സാഹസികത ആസ്വദിക്കാന്‍വരുന്ന സഞ്ചാരികൾ മലകയറുന്നതു കാണാൻ പണം തന്നുതുടങ്ങിയോടെ പുതിയ വരുമാനമാർഗമായി. പാശ്ചാത്യ മരുന്നുകളിലേക്കുള്ള ചൈനീസ് ജനതയുടെ മാറ്റവും പുതിയ വരുമാനമാർഗത്തിനു ഗ്രാമീണരെ പ്രേരിപ്പിച്ചു. 

വാങ് ഫെങ് സോങ് എന്ന ഗ്രാമീണനാണ് തദ്ദേശ ടൂറിസം ബോർഡ് ഇൗ സാഹസികത ചെയ്യാൻ വാടക കൊടുത്തിരിക്കുന്നത്. ഇപ്പോൾ ഇവർക്ക് സ്വന്തം നാട്ടിൽ ജീവിച്ചു കുടുംബം പോറ്റാൻ സാധിക്കുന്നു. കുടിയേറ്റക്കാരായി നഗരത്തിൽ ‍ജോലി നോക്കേണ്ട ആവശ്യമില്ല. തങ്ങളുടെ വരുമാനം വലുതല്ലെങ്കിലും  കിട്ടുന്ന ബഹുമാനം വലുതാണ്. അതിൽ സന്തുഷ്ടരാണ്- വാങ് പറയുന്നു. ഇപ്പോൾ ദിവസത്തിൽ രണ്ടു പ്രാവശ്യമാണ് നൂറു മീറ്റർ പൊക്കം വരുന്ന പാറക്കെട്ടുകൾ ഇൗ ഗ്രാമീണർ കയറിയിറങ്ങുന്നത്.