സർക്കാർ ഓഫീസിലെ ഫയലിന്റെ ഇടയിലിരുന്ന് മസിൽപിടിച്ച് എഴുതേണ്ട ആവശ്യമില്ല. കാട്ടികൂട്ടാൻ വേണ്ടി ഞാനൊന്നും ചെയ്യാറില്ല, ഓരോരുത്തർക്കും ഓരോ സ്വഭാവമല്ലേ. സർഗാത്മകമായ കാര്യങ്ങൾ ചെയ്യുമ്പോൾ മനസ് കൂടുതൽ അതിലേക്ക് അർപ്പിക്കേണ്ട ആവശ്യമുണ്ട്. അതുകൊണ്ടും കൂടിയാണ് ഈ ഇടവേള.
സോഷ്യൽമീഡിയയിൽ ആക്ടീവാകുമ്പോൾ നൂറുകണക്കിന് മെസേജുകളൊക്കെ വരാറുണ്ട്. അതിലേക്ക് ശ്രദ്ധപോകുമ്പോൾ എഴുത്തിൽ ശ്രദ്ധിക്കാനാവില്ല. മെസേജ് അയക്കുന്നവർ സ്വാഭാവികമായും മറുപടി പ്രതീക്ഷിക്കും. ഞാൻ മിണ്ടാതിരുന്നാൽ അവർക്ക് നിരാശയാകും. അത് ഒഴിവാക്കാൻ വേണ്ടിയാണ് ഡീ ആക്ടിവേറ്റ് ചെയ്തത്. ഒരുതരത്തിൽ പറഞ്ഞാൽ കൂടുതൽ ആക്ടീവാകാൻ വേണ്ടിയുള്ള ഡീ ആക്ടിവേഷനാണ്.
കലക്ടറുമായുള്ള ഓണ്‍ലൈന്‍ എക്സ്ക്ലൂസീവ് അഭിമുഖം തിരുവോണ ദിവസം മനോരമ ന്യൂസ് ഡോട്ട്കോമില്‍. കാത്തിരിക്കുക...