പ്രണയത്തിനു കണ്ണും മൂക്കുമില്ലെന്നൊരു െചാല്ലുണ്ട്, എന്നാൽ അതു മാത്രമലല്ല പ്രണയത്തിന് അതിരുകളും ഇല്ല. സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന കഥയും സൂചിപ്പിക്കുന്നത് അതാണ്. സ്വീഡൻ സ്വദേശിയായ മുൻ ഒളിമ്പിക് ഡൈവർ ജിമ്മി സ്ജോഡിനും കാമുകൻ പാട്രിക് ഹ്യൂബറുമാണ് കഥാപാത്രങ്ങള്‍. വെനീസിൽ വച്ചു പാട്രിക് സർപ്രൈസായി ജിമ്മിയോട് തന്റെ പ്രണയം പറഞ്ഞതാണ് വാർത്തകളിലിടം നേടുന്നത്.
ജിമ്മിയോടു വിവാഹ അഭ്യർഥന നടത്തുന്നതിന്റെ െതാട്ടു മുമ്പുള്ള ദിവസം പെട്ടെന്നൊരു യാത്ര പോകാമെന്നും ബാഗുകൾ പാക് ചെയ്തോളൂ എന്നുാണ് പാട്രിക് പറഞ്ഞിരുന്നത്. വെനീസിൽ വച്ച് ബോഡി ബിൽഡറും ഡിസൈനറുമായ പാട്രിക് തന്റെ മനസ്സിൽ ഏറെനാളായി കൊണ്ടുനടന്നിരുന്ന ആ പ്രണയം തുറന്നു പറഞ്ഞു. പ്രൊപോസ് ചെയ്തതിനെക്കുറിച്ച് പാട്രിക് പറയുന്നത് ഇങ്ങനെയാണ്.
'' അതു ശരിക്കും ഒരു സർപ്രൈസായിരുന്നു,. ബുധനാഴ്ച രാത്രി ഞാൻ എന്റെ ബോയ്ഫ്രണ്ടിനോട് ബാഗുകൾ പാക് ചെയ്യാന്‍ പറയുകയായിരുന്നു, അവൻ എന്നും പോകാൻ ആഗ്രഹിച്ചിരുന്ന സ്ഥലത്തേക്കുള്ള ഒരു സർപ്രൈസ് ട്രിപ് ആയിരുന്നു അത്. ഇറ്റാലിയൻ ആൽപ്സിലൂടെ ഞങ്ങൾ കാറിൽ യാത്ര തിരിച്ചു, എല്ലാം തീർത്തും റൊമാന്റിക് ആയിരിക്കണമെന്ന് ഞാൻ ആദ്യമേ പ്ലാൻ ചെയ്തിരുന്നു. ഞങ്ങൾ വെനീസിലെത്തി. വെള്ളിയാഴ്ചയായപ്പോൾ നമുക്കൊരു സ്ഥലം വരെ പോകണം പത്തരയാകുമ്പോഴേക്കും തയ്യാറാകൂ എന്ന് ഞാൻ ജിമ്മിയോടു പറഞ്ഞു.
അങ്ങനെ ഒരു കളിവള്ളത്തിൽ ഞങ്ങൾ യാത്ര തിരിച്ചു, അതിൽ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. അവൾ ടൂര്‍ഗൈഡ് ആണെന്നാണ് ജിമ്മി കരുതിയിരുന്നത്, പക്ഷേ ഫോട്ടോഗ്രാഫർ ആയിരുന്നു. ആ മനോരമായ നിമിഷത്തെ കാമറക്കണ്ണുകളിൽ പകർത്താൻ ഇരിക്കുന്നതായിരുന്നു അവൾ. വള്ളത്തിൽ പൊയ്ക്കൊണ്ടിരിക്കെയാണ് മുട്ടിലിരുന്ന് ഞാൻ അവനെ പ്രൊപോസ് ചെയ്യുന്നത്, സത്യത്തിൽ ആ നിമിഷം ഞാൻ കരയുകയായിരുന്നു, എന്താണു പറഞ്ഞതെന്നു പോലും വ്യക്തമായി ഓർക്കുന്നില്ല. പക്ഷേ അവൻ സമ്മതം മൂളി, ഇന്ന് ഇവൻ എന്റെ ഭാവിവരനാണ്, ഞങ്ങൾ വിവാഹത്തെക്കുറിച്ചു പ്ലാൻ ചെയ്തുകൊണ്ടിരിക്കുകയാണ്.
പക്ഷേ ഇതൊരിക്കലും ഒരു എൻഗ്ജ്മെന്റ് ട്രിപ് ആയിരിക്കുമെന്ന് താൻ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്ന് ജിമ്മി പറയുന്നു. ഇരുപതാം വയസിൽ ഡൈവിങ്ങ് നിർത്തിയ ജിമ്മി വൈകാതെ താൻ ഒരു ഗേ ആണെന്നു തിരിച്ചറിഞ്ഞിരുന്നു. നാലുവർഷം മുമ്പ് ഓൺലൈനിലൂടെയാണ് ജിമ്മിയും പാട്രിക്കും പരിചയപ്പെടുന്നത്. സന്ദേശങ്ങളിലൂടെ പരസ്പരം അടുത്ത ഇരുവരും തങ്ങൾക്കിടയിൽ സൗഹൃദത്തേക്കാളുപരിയായൊരു ബന്ധം ഉടലെടുക്കുന്നത് തിരിച്ചറിയുകയായിരുന്നു.