ഊഹാപോഹങ്ങള്‍ക്ക് അവസാനമായി, ഗൂഗിള്‍ ആന്‍ഡ്രോയിഡിന്‍റെ പുതിയ പതിപ്പ് 'ഓറിയോ' പുറത്തിറങ്ങി. ന്യൂയോര്‍ക്കില്‍ നടന്ന ചടങ്ങിലാണ് പുതിയ ഒ.എസ്. പുറത്തിറക്കിയത്.
ആൻഡ്രോയിഡ് ഓരോ പതിപ്പിനും മധുരപലഹാരങ്ങളുടെ പേരിടുന്ന പതിവ് ഇത്തവണയും ഗൂഗിൾ തെറ്റിച്ചില്ല. ഓട്ട്മീൽ കുക്കീ, ഒക്ടോപസ്, ഓറഞ്ച് തുടങ്ങിയ പേരുകളെ പിന്തള്ളിയാണ് ഓറിയോയെ ഗൂഗിൾ തിരഞ്ഞെടുത്തത്. കൂടുതല്‍ സ്മാര്‍ട്ട്, സേഫ്,സ്്ട്രോങ്, സ്വീറ്റ് എന്നീ വിശേഷണങ്ങളോടെയാണ് അന്‍ഡ്രോയിഡ് എട്ടാം പതിപ്പായ ഓറിയോയുടെ വരവ്.
അമേരിക്കയിൽ 91 വർഷത്തിനിടെ ഉണ്ടായ സൂര്യഗ്രഹണത്തിനിടെയായിരുന്നു ഓറിയോയുടെയും ലോഞ്ച്. ഗ്രഹണത്തിന് സൂര്യനും ചന്ദ്രനും ചേർന്ന് ആകാശത്ത് സൃഷ്ടിക്കപ്പെടുന്ന 'ഒ' ആകൃതിക്കു സമാനമാണ് ആൻഡ്രോയ്ഡ് ഒ എന്നതായിരുന്നു വിശദീകരണം.
കൂടുതൽ മികച്ച ബാറ്ററി പെർഫോമൻസായിരിക്കും ആൻഡ്രോയ്ഡ് ഒയുടെ പ്രധാന ഗുണം. ബാക്ക്ഗ്രൗണ്ടിലുള്ള ആപ്ലിക്കേഷനുകളെ നിയന്ത്രിച്ചായിരിക്കും ബാറ്ററിയുടെ ആയുസ്സ്കൂട്ടുക. നോട്ടിഫിക്കേഷനുകൾ എങ്ങനെയാണ് ഫോണിൽ ലഭിക്കേണ്ടത് എന്നതിന്മേൽ യൂസര്‍ക്ക് 'ഒ' വഴി കൂടുതൽ നിയന്ത്രണം ലഭിക്കും. ഇമോജികളിൽ വരുന്ന മാറ്റങ്ങൾ ഉൾപ്പെടെ ഒട്ടേറെ ഫീച്ചറുകളാണ് 'ഒ'യില്‍ കാത്തിരിക്കുന്നതും.
ഗൂഗിൾ പിക്സൽ, ഗൂഗിൾ പിക്സൽ എക്സ്എൽ എന്നിവയിലായിരിക്കും ആൻഡ്രോയ് ഓറിയോ ഓപറേറ്റിങ് സിസ്റ്റം ആദ്യം എത്തുക. പിന്നീട് നെക്സസസ് മോഡലുകളിലും നോക്കിയയുടെ പുതിയ മോഡലുകളിലും ഒ.എസ്. എത്തും.
അതിന് ശേഷം വണ്‍ പ്ളസ്, സോണി, സാംസങ്, എച്ച്ടിസി, ബ്ലാക്ക്ബെറി, എൽജി ഫോണുകളും വൈകാതെ തന്നെ അപ്ഡേഷനുകൾ ലഭ്യമാക്കും.