അമേരിക്കയിൽ ജോലി ചെയ്തിരുന്ന മകൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ലഭിച്ചത് അമ്മയുടെ അസ്ഥികൂടം മാത്രം. അമേരിക്കയിലെ പ്രമുഖ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനായ റുതുരാജ് സഹാനി മുംബൈ അന്ധേരിയിലെ ഫ്ലാറ്റിൽ തിരിച്ചെത്തിയപ്പോഴാണ് അമ്മയുടെ അസ്ഥികൂടം കണ്ടത്.
അന്ധേരി ലോകണ്ഡവാലയിലെ ആഢംബര ഫ്ലാറ്റില്‍ വര്‍ഷങ്ങളായി തനിച്ചു കഴിയുന്ന ആശ സഹാനി(63) ആണ് ശവസംസ്‌കാരം നടത്താന്‍ ആരുമില്ലാതെ അഴുകി അസ്ഥികൂടമായി മാറിയത്. നാലു വര്‍ഷം മുന്‍പ് ഭർത്താവ് മരിച്ചതോടെ ഫ്ലാറ്റിലെ പത്താം നിലയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ചായിരുന്നു ഇവരുടെ താമസം. 2016 ഏപ്രിലാണ് റുതുരാജ് അവസാനമായി അമ്മയോട് സംസാരിച്ചത്.തനിക്കിവിടെ ഒറ്റയ്ക്ക് കഴിയാൻ വയ്യെന്നും ഉടനെ വൃദ്ധസദനത്തിലേക്ക് മാറ്റണമെന്നും ആശ അന്ന് മകനോടാവശ്യപ്പെട്ടിരുന്നു.
പത്താം നിലയിലെ രണ്ടു ഫ്ലാറ്റുകളും ആശയുടെ കുടുംബത്തിന്‍റെതാണ്. വാര്‍ദ്ധക്യത്തിന്‍റെ അവസാന നാളുകളില്‍ ഇവരുടെ സുഖവിവരങ്ങള്‍ അന്വേഷിക്കാന്‍ പോലും ആരുമില്ലായിരുന്നു. മരിച്ച് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടും മൃതദേഹം അഴുകിയത് ആരും അറിഞ്ഞില്ല. അന്ധേരി ലോകണ്ഡവാലയിലെ ആഢംബരഫ്ലാറ്റിൽ തനിച്ച് കഴിയുകയായിരുന്നു ആശ. കഴിഞ്ഞ കുറെ വർഷങ്ങളായി റുതുരാജ് ഭാര്യയോടൊപ്പം അമേരിക്കയിലാണ് താമസം. ഞായറാഴ്ചയാണ് റുതുരാജ് മുംബൈയിലെത്തിയത്.