ലോകം കണ്ട ഏറ്റവും വായനക്കാരുള്ള എഴുത്തുകാരില്‍ മുന്‍നിരയിലാണ് ജെ കെ റൗളിങ്ങിന്റെ സ്ഥാനം. അതില്‍ അവരുടെ വിമര്‍ശകര്‍ക്ക് പോലും സംശയമില്ല. ഹാരി പോട്ടര്‍ എന്ന കൃതിയിലൂടെ അവര്‍ കീഴടക്കിയത് ലോകത്തിന്റെ ഹൃദയം തന്നെയായിരുന്നു. ജീവിതത്തിന്റെ കറുത്ത അധ്യായങ്ങളില്‍ അതിജീവനത്തിന് ബുദ്ധിമുട്ടിയ ഒരു സാധാരണ സ്ത്രീയാണ് പിന്നെ എഴുത്തിലൂടെ ലോകത്തിലെ അതിസമ്പന്നയായി തീര്‍ന്നത്. തീര്‍ത്തും അസാമാന്യം എന്നു തന്നെയാണ് അവരുടെ കഥ ചരിത്രത്തില്‍ ഇടം നേടുന്നത്.
ഇന്ന് റൗളിങ്ങിന് പിറന്നാളാണ്. 1965, ജൂലൈ 31നായിരുന്നു അവര്‍ ഇംഗ്ലണ്ടിലെ യേറ്റില്‍ പിറന്നുവീണത്. ഒന്നുമില്ലായ്മയില്‍ നിന്നും ഇന്ന് ലോകത്ത് അറിയപ്പെടുന്ന ഒന്നാം നിര നോവലിസ്റ്റായും ഫിലിം, ടെലിവിഷന്‍ പ്രൊഡ്യൂസറായും തിരക്കഥാകൃത്തായും കാരുണ്യപ്രവര്‍ത്തകയായുമെല്ലാം റൗളിങ് തിളങ്ങി നില്‍ക്കുന്നു. ലോകത്തിലെ എഴുത്തുകാരില്‍ ഏറ്റവും സമ്പന്നതയും റൗളിങ് തന്നെ. എന്നാല്‍ പ്രിയ എഴുത്തുകാരിയെക്കുറിച്ച് എല്ലാ ആരാധകര്‍ക്കും അറിയാത്ത ചില കാര്യങ്ങളുണ്ട്. എന്നാല്‍ സകലരും അറിഞ്ഞരിക്കേണ്ടതുമാണത്.
ഹാരിപോര്‍ട്ടര്‍ എഴുത്തുകാരിയെ കുറിച്ച് ഓരോ വായനക്കാരനും മനസിലാക്കേണ്ട 15 കാര്യങ്ങള്‍ ഇതാ...
1. ഇംഗ്ലണ്ടിലെ യേറ്റ്‌സിലായിരുന്നു റൗളിങ്ങിന്റെ ജനനം. അച്ഛന്‍ റോള്‍സ് റോയ്‌സില്‍ എയര്‍ ക്രാഫ്റ്റ് എന്‍ജിനീയര്‍. അമ്മ സയന്‍സ് ടെക്‌നീഷ്യന്‍
2. ക്ലാസിക്‌സിലും ഫ്രഞ്ചിലുമാണ് റൗളിങ്ങിന്റെ ബിരുദം, യൂണിവേഴ്‌സിറ്റി ഓഫ് എക്‌സെറ്റെറില്‍ നിന്ന്
3. റൗളിങ്ങിന് 25 വയസായപ്പോള്‍ അമ്മ അന്നെ റൗളിങ് മരിച്ചു. ഏറ്റവും ദുഷ്‌കരമായ കാലഘട്ടമായിരുന്നു അത് അവള്‍ക്ക് സമ്മാനിച്ചത്. അമ്മയോടുള്ള സ്‌നേഹത്തിലാണ് പിന്നീട് 16 മില്ല്യണ്‍ ഡോളര്‍ മുടക്കി അന്നെ റൗളിങ് റീജനറേറ്റിവ് ന്യൂറോളജി ക്ലിനിക് എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ റൗളിങ് തുടങ്ങിയത്
4. തന്റെ ആരാധാനാപാത്രമായ പ്രമുഖ ബ്രിട്ടീഷ് എഴുത്തുകാരി ജെസിക്ക മിറ്റ്‌ഫോര്‍ഡിന്റെ ഓര്‍മ്മയ്ക്കാണ് മകള്‍ക്ക് ജെസിക്ക റൗളിങ് എന്ന് പേരിട്ടത്
5. 2003 മുതല്‍ ജെ കെ റൗളിങ്ങ് തന്റെ അച്ഛനുമായി സംസാരിക്കാറില്ല.
6. പങ്കാളിയില്ലാതെ കുട്ടികളെ നോക്കേണ്ടി വരുന്ന സ്ത്രീകളെ സഹായിക്കുന്ന സംഘടനയുടെ പ്രസിഡന്റാണ് റൗളിങ്. ജിഞ്ചര്‍ ബ്രെഡ് എന്നാണ് സംഘടനയുടെ പേര്. ആദ്യ വിവാഹ ജീവിതം റൗളിങ്ങിന്റെ ജീവിതത്തിലെ കറുത്ത അധ്യായമായിരുന്നു. ഒന്നരവര്‍ഷം മാത്രമാണ് ആദ്യ ഭര്‍ത്താവുമായുള്ള ബന്ധം നീണ്ടുനിന്നത്.
7. തന്റെ വിഷാദരോഗത്തെക്കുറിച്ചും അനുഭവിച്ച മാനസിക പ്രശ്‌നങ്ങളെക്കുറിച്ചും തുറന്ന് പറയാന്‍ ധൈര്യം കാണിച്ച എഴുത്തുകാരിയാണ് റൗളിങ്.
8. ദാരിദ്ര്യത്തില്‍ ജീവിച്ചിട്ടുണ്ട് റൗളിങ്. ജീവിതം എങ്ങോട്ടെന്നറിയാതെ ആത്മഹത്യയെക്കുറിച്ച് പോലും അവര്‍ പല തവണ ചിന്തിച്ചു.
9. ഹാരിപോട്ടര്‍ ആന്‍ഡ് ദി ഫിലോസഫേഴ്‌സ് സ്റ്റോണ്‍ ആദ്യമായി അടിച്ചത് 500 കോപ്പികളാണ്.
10. പേരിലെ കെ, കൂട്ടിച്ചേര്‍ത്തത്. യഥാര്‍ത്ഥത്തില്‍ ജോന്നെ റൗളിങ് എന്നായിരുന്നു പേര്. പബ്ലിഷറുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കെ എന്നതുകൂട്ടി ജെ കെ റൗളിങ് എന്നാക്കിയത്.
11. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒരേ സമയത്തായിരുന്നില്ല ഹാരി പോട്ടര്‍ നോവലുകള്‍ റിലീസ് ചെയ്തിരുന്നത്.
12. കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി ആഴ്ചയിലെ ഒരു ദിവസം മുഴുവനായും റൗളിങ് മാറ്റിവെക്കും
13. റൗളിങ്ങിന്റെ ക്രൈം നോവല്‍ സീരീസിന് ഹാരി പോട്ടറിനെക്കാളും ദൈര്‍ഘ്യമുണ്ടാകും.
14. റൗളിങ്ങിന്റെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരി ജെയ്ന്‍ ഓസ്റ്റിനാണ്.