എന്താണ് കുറച്ചുനാളുകളായി തങ്ങളുടെ ഗ്രാമത്തിൽ സംഭവിക്കുന്നതെന്നറിയാതെ അന്തംവിട്ടിരിക്കുകയാണ് കർണാടകയിലെ ഗഡഗ് ജില്ലയിലെ ആന്തൂരിലുള്ളവർ. സ്ത്രീകളും കുട്ടികളും പുറത്തിറങ്ങാൻ പോലും തയാറാകാതെ വീടിനകത്ത് അടച്ചുപൂട്ടിയിരിക്കുന്നു. മുതിർന്നവർക്ക് ഭയമുണ്ടെങ്കിലും മുഴുവൻ സമയ പട്രോളിങ്ങിന് പൊലീസും വനപാലകരും ഉള്ളതിനാൽ അൽപം ധൈര്യമുണ്ട്. മാത്രവുമല്ല ഗ്രാമത്തെ ബാധിച്ചിരിക്കുന്ന പ്രശ്നത്തിന്റെ കാരണക്കാരനെ ഉടൻ കണ്ടെത്തേണ്ടതുമുണ്ട്. അല്ലെങ്കിൽ ഉപജീവനമാർഗമായ കൃഷി പോലും കഷ്ടത്തിലാകും.
ആന്തൂരിലെ ഒരു കൃഷിയിടത്തിൽ കണ്ടെത്തിയ ഭീമൻ കാൽപ്പാടുകളാണ് നാട്ടുകാരുടെ ഉറക്കം കെടുത്തിയിരിക്കുന്നത്. ഒപ്പം പാതിരാത്രിയിൽ പലരും പേടിപ്പെടുത്തുന്ന കനത്ത നിശ്വാസങ്ങളും ചുറ്റിൽ നിന്നും കേൾക്കുന്നതായി പരാതിപ്പെടുന്നു. പക്ഷേ പരിസരത്തെങ്ങും ആരെയും കാണാനുമില്ല.
ജൂലൈ ഒൻപതിന് ഞായറാഴ്ച രാവിലെയാണ് ആന്തൂരിലെ കൃഷിയിടങ്ങളിലൊന്നിൽ വമ്പൻ കാൽപ്പാടുകൾ ആദ്യം പ്രത്യക്ഷപ്പെടുന്നത്. അതിന്റെ തൊട്ടുതലേന്നു രാത്രിയിൽ പ്രദേശത്തു നിന്ന് അസാധാരണമാം വിധം നായ്ക്കളുടെ കുര കേട്ടിരുന്നു. ഒപ്പം കിതപ്പുശബ്ദവും. ഈ ഭീതിയിൽ നിൽക്കുമ്പോഴാണ് പിറ്റേന്ന് അസാധാരണമായ കാൽപ്പാടുകൾ പ്രത്യക്ഷപ്പെടുന്നത്. അതും നാലുകിലോമീറ്ററോളം നീളത്തിൽ തൊട്ടടുത്ത ഗ്രാമം വരെയെത്തിയിരുന്നു. ഒരടിയോളം വീതിയും ആറ് ഇഞ്ചോളം ആഴത്തിലുമായിരുന്നു കൃഷിയിടത്തിലെ പാടുകൾ.
പൂർണരൂപം വായിക്കാം
Advertisement