അമിതവേഗം കൊണ്ടുണ്ടാകുന്ന അപകടങ്ങള്‍ക്കു കണക്കില്ല. ഏതാനും നിമിഷങ്ങള്‍ ലാഭിക്കാനുള്ള പാച്ചിൽ ദിവസങ്ങളും മാസങ്ങളും ചിലപ്പോള്‍ ജീവിതം തന്നെയും പഴാക്കിക്കളയുന്നതിനു കാരണമാകുന്നു. കോളജില്‍ സമയത്തിനെത്താനുള്ള പാച്ചില്‍ നഷ്ടപ്പെടുത്തിയത് ഒരു യുവാവിന്റെ ജീവനായിരുന്നു. ഹൈദരബാദിലാണു സംഭവം.
ഹൈദരബാദിലെ മുഫാഖംജാ കോളജ് ഓഫ് എന്‍ജിനീയറിങ് ആന്റ് സയന്‍സിലെ വിദ്യാര്‍ഥികളായ ഫര്‍ഷാഹത് അലി, ദാനിഷ് ജാവേദ്, വെയസ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ഉച്ചയ്ക്കു ലഞ്ചുബ്രേക്കിന്റെ സമയത്തു ഫര്‍ഷാഹതിന്റെ ഹ്യൂണ്ടേയ് ഐ 20യില്‍ ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങിയ വിദ്യാഥികള്‍ അമിതവേഗത്തില്‍ തിരിച്ച് കോളേജിലേയ്ക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. അമിതവേഗത്തിലെത്തിയ കാര്‍ ഡിവൈഡറില്‍ കയറി തലകുത്തനെ മറിയുകയായിരുന്നു.