പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച എഐബിക്ക് (കോമഡി ഗ്രൂപ്പ് ഓൾ ഇന്ത്യ ബക്ഹോഡ്)പണി കിട്ടി. പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് കേസ്.
പയ്യന്നൂരുകാരൻ രാമചന്ദ്രൻ ചേട്ടന്റെ പടമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്ന പേരിൽ വൈറലായത്. പയ്യന്നൂരിൽ വിശ്രമ ജീവിതം നയിക്കുന്ന രാമചന്ദ്രൻ യാദൃശ്ചികമായി താടി വളർത്തിയപ്പോഴാണ് മോദിജിയെന്നു നാട്ടുകാർ വിളിച്ചുതുടങ്ങിയത്. പ്രധാനമന്ത്രി മോദിയുടെ ഒറിജിനൽ ചിത്രവും രാമചന്ദ്രന്റെ ചിത്രവും ചേർത്താണ് എഐബി ഫോട്ടോ പുറത്തുവിട്ടത്. സ്നാപ്പ്ചാറ്റിലെ ഡോഗ് ഫിൽറ്റർ ആപ്പിൽ മോദി ചിത്രം എടുക്കുന്ന തരത്തിലായിരുന്നു ഫോട്ടോ. ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ എഐബി പോസ്റ്റ് ഡിലീറ്റ് ചെയ്തു.
സഞ്ചാരപ്രിയൻ എന്ന ഹാഷ്ടാഗോടെയാണ് എഐബി ചിത്രം ട്വീറ്റ് ചെയ്തത്. അഞ്ചു ലക്ഷം രൂപ പിഴയും മൂന്നുവർഷം തടവും ലഭിക്കാവുന്ന കുറ്റമാണിത്. എന്നാൽ ഇത്തരം തമാശകളൊക്കെ ആവശ്യമാണന്നായിരുന്നു പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക ട്വിറ്റർ പേജിന്റെ പ്രതികരണം.