ബംഗാളിലെ ഇസ്‍ലാംപൂർ കോടതിവളപ്പിലേക്കു കഴിഞ്ഞ ശനിയാഴ്ച വന്ന വെളുത്തനിറമുള്ള കാറിൽ ഒരു ചുവന്ന ബോർഡ് ഉണ്ടായിരുന്നു. ഡ്യൂട്ടിയിലുള്ള ജഡ്ജിമാർ സഞ്ചരിക്കുന്ന വാഹനങ്ങളിൽ പതിക്കുന്ന ബോർഡ്. കാറിൽനിന്നിറങ്ങിയ വ്യക്തി കോടതിയിൽനിന്ന് അഞ്ചുമിനിറ്റു മാത്രം നടന്നെത്താവുന്ന ബസ് സ്റ്റാൻഡിൽ ഒരിക്കൽ ഉറങ്ങിയിരുന്നു.
ഹോട്ടലുകളിൽ മുറി നിഷേധിക്കുകയും താമസിക്കാൻ ഇടം ഇല്ലാതെവരുകയും ചെയ്തപ്പോഴാണ് അവർക്ക് ബസ് സ്റ്റാൻഡിൽ അഭയം തേടേണ്ടിവന്നത്. ആട്ടിയോടിക്കപ്പട്ട ദിവസങ്ങൾ. ഭക്ഷണത്തിനു യാചിക്കേണ്ടിവന്ന നാളുകൾ. പേടിച്ചും വിറച്ചും നടന്ന നാളുകൾ.