വ്യത്യസ്തമായ ജലസംരക്ഷണ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനാവുകയാണ് കാസര്‍കോട് പെരിയ സ്വദേശി സരീഷ്. വീട്ടുവളപ്പ് മഴവെള്ള സംഭരണിയാക്കി മാറ്റിയാണ് സരീഷിന്റെ പരീക്ഷണങ്ങൾ
മഴയെത്തിയതോടെ എല്ലവരും വേനലിനെ മറന്നു. വെള്ളത്തിനായി ഓടിയ നെട്ടോട്ടമെല്ലം പഴങ്കഥയുമായി. പെരിയ ആയമ്പാറയിലെ സരീഷ് പക്ഷേ വേനലിനെ മറന്നില്ല. അതുകൊണ്ട് മഴവെള്ളം സംഭരിക്കാനുള്ള ശ്രമങ്ങളിലാണി ഈ നിർമാണ തോഴിലാളി. വീടിനു മുകളിൽ പതിക്കുന്ന മഴ വെള്ളം പഴയ ടാങ്കില്‍ ശേഖരിക്കുന്നു. വീട്ടാവശ്യത്തിന് ഈ വെള്ളമാണ് ഉപയോഗിക്കുന്നത്.
വീടിനോട് ചേർന്നുള്ള കൈത്തോട് നേരെ പറമ്പിലേക്ക് തുറന്ന് വച്ചിരിക്കുന്നു. മഴപെയ്താൽ പറമ്പിലാകെ വെള്ളം നിറയും. ഈ വെള്ളം മണ്ണില്‍ തങ്ങി നില്‍ക്കാനുള്ള ശ്രമങ്ങളും ഇദ്ദേഹം നടത്തുന്നുണ്ട്. റോഡരികില്‍ ചെറുതടയണ കെട്ടിയും വെള്ളം മണ്ണിലേക്കിറക്കുന്നു. ഇതെല്ലാം വരുന്ന വേനലിലേയ്ക്കുള്ള കരുതലാണ്.